നാലാമത്തെ ബലൂണും യുഎസ് വ്യോമസേന വെടിവച്ചിട്ടു

author-image
athira kk
New Update

വാഷിങ്ടന്‍: ബലൂണ്‍ പൊട്ടിക്കലിനെച്ചൊല്ലി യുഎസും ചൈനയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. നാലാമത്തെ ബലൂണും യുഎസ് പോര്‍വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയിരിക്കുകയാണ്.

Advertisment

publive-image

എന്നാല്‍, ആദ്യത്തേതൊഴികെയുള്ളവ ചൈനയുടേതാണെന്ന് യുഎസ് ആരോപിച്ചിട്ടില്ല. അതേസമയം, 2022 ജനുവരിക്കു ശേഷം, ചൈനയുടെ ആകാശത്തേക്ക് യുഎസ് 10 ബലൂണുകളെങ്കിലും വിട്ടതായി ചൈന ആരോപിച്ചു. എന്നാല്‍, ആരോപണ വൈറ്റ് ഹൗസ് നിഷേധിച്ചു.

കാനഡ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹ്യുറോണ്‍ തടാകത്തിനു സമീപത്തു വച്ചാണ് 20,000 അടി ഉയരത്തില്‍ പറന്ന ബലൂണ്‍ യുഎസ് വ്യോമസേനയുടെ എഫ്16 പോര്‍വിമാനങ്ങള്‍ വീഴ്ത്തിയത്.

ശനിയാഴ്ച കാനഡയിലെ യുകോണിനു മുകളിലും വെള്ളിയാഴ്ച യുഎസിലെ അലാസ്കയിലും സമാനമായ ബലൂണുകള്‍ യുഎസ് വീഴ്ത്തിയിരുന്നു.

അവസാനം വീഴ്ത്തിയ 3 വസ്തുക്കളെ ബലൂണ്‍ എന്നു വിശേഷിപ്പിക്കുന്നെങ്കിലും അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് യുഎസ് എയര്‍ഫോഴ്സ് ജനറല്‍ ഗ്ളെന്‍ വാന്‍ഹെര്‍ക്ക് പറഞ്ഞു.

അതേസമയം, അന്യഗ്രഹജീവികള്‍ അയച്ചതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല.