ഊര്‍ജ പ്രതിസന്ധി: 800 ബില്യണ്‍ യൂറോ ചിലവിട്ട് യൂറോപ്പ് ,എന്നിട്ടും തീരാതെ പ്രതിസന്ധി

author-image
athira kk
New Update

ഡബ്ലിന്‍: കുതിച്ചുയരുന്ന ഊര്‍ജ്ജ ചെലവില്‍ നിന്ന് കുടുംബങ്ങളെയും കമ്പനികളെയും സംരക്ഷിക്കുന്നതിനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ചിലവ് ഏകദേശം 800 ബില്യണ്‍ യൂറോയായി ഉയര്‍ന്നതായി ഗവേഷകര്‍.
publive-image
യൂറോപ്യന്‍ യൂണിയന്‍, ഊര്‍ജ പ്രതിസന്ധി നേരിടുന്നതിനായി 681 ബില്യണ്‍ യൂറോ നീക്കിവച്ചിട്ടുണ്ട്, അതേസമയം ബ്രിട്ടനു 103 ബില്യണ്‍ യൂറോയും നോര്‍വേക്കു 8.1 ബില്യണ്‍ യൂറോയും 2021 സെപ്തംബര്‍ മുതല്‍ അനുവദിച്ചിരുന്നു.

Advertisment

2022-ല്‍ റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തിലെ അഭാവം നേരിടാന്‍ രാജ്യങ്ങള്‍ ശ്രമം തുടരുന്നതിനാല്‍, നവംബറിലെ ബ്രൂഗലിന്റെ അവസാന വിലയിരുത്തലിലെ 706 ബില്യണ്‍ യൂറോയുമായി 792 ബില്യണ്‍ യൂറോ താരതമ്യം ചെയ്തു. മറ്റെല്ലാ രാജ്യങ്ങളെയും മറികടന്ന് ജര്‍മ്മനി 270 ബില്യണ്‍ യൂറോ അനുവദിച്ച് ചെലവ് ചാര്‍ട്ടില്‍ ഒന്നാമതെത്തി.

ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 150 ബില്യണ്‍ യൂറോയില്‍ താഴെയാണ് ചിലവഴിച്ചത്.ആളോഹരി അടിസ്ഥാനത്തില്‍ ലക്‌സംബര്‍ഗ്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി എന്നിവയാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്.

ഊര്‍ജ പ്രതിസന്ധിയില്‍ രാജ്യങ്ങള്‍ നീക്കിവച്ചിരിക്കുന്ന ചെലവിപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ 750 ബില്യണ്‍ യൂറോയുടെ COVID-19 റിക്കവറി ഫണ്ടിന്റെ സമരേഖയിലാണ്.ഹരിത സാങ്കേതിക പദ്ധതികള്‍ക്കായി അംഗരാജ്യങ്ങളില്‍ കൂടുതല്‍ സഹായപദ്ധതികള്‍ തുറക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഊര്‍ജ ചെലവ് ഉയരുന്നത്.

കൂടുതല്‍ സഹായപദ്ധതികള്‍ വഴി പെട്രോളിന്മേലുള്ള VAT വെട്ടിക്കുറയ്ക്കല്‍, അല്ലെങ്കില്‍ റീട്ടെയില്‍ പവര്‍ പ്രൈസ് ക്യാപ്‌സ് എന്നിങ്ങനെയുള്ള അലക്ഷ്യമായ നടപടികളിലാണ് ഗവണ്‍മെന്റുകള്‍ മിക്ക പിന്തുണയും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഗവേഷണം പറഞ്ഞു.അത്തരം വിശാലമായ ഫണ്ടിംഗ് നിലനിര്‍ത്താന്‍ അംഗരാജ്യങ്ങള്‍ക്ക് സാമ്പത്തിക സ്വന്തമായ സാമ്പത്തിക സ്രോതസ് ഇല്ലാത്തതിനാല്‍ അവര്‍ നയം മറ്റേണ്ടതുണ്ടെന്ന് തിങ്ക്-ടാങ്ക് അഭിപ്രായപ്പെട്ടു.