കാമില കോഹിന്നൂര്‍ അണിയില്ല

author-image
athira kk
New Update

ലണ്ടന്‍: കോളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു ബ്രിട്ടന്‍ കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നം അണിയേണ്ടെന്ന് ചാള്‍സ് രാജാവിന്റെ ഭാര്യ കാമില്ല തീരുമാനിച്ചു.
publive-image
എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് കോഹിന്നൂര്‍ പതിപ്പിച്ചിട്ടുള്ളത്. ചാള്‍സ് രാജാവാകുന്നതോടെ ഈ കിരീടം കാമില്ലയ്ക്കു സ്വന്തമാകും. എന്നാല്‍, രത്നം വിവാദത്തിലായ പശ്ചാത്തലത്തില്‍ അത് അണിയാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് കാമില്ലയ്ക്കു ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ മറ്റൊരു കിടീടമായിരിക്കും പട്ടമഹിഷിയായ കാമില്ല ധരിക്കുക.

Advertisment

1849ല്‍ ഈസ്ററ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂര്‍ രത്നം. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയില്‍ മൃതദേഹപേടകത്തിനു മുകളില്‍ കോഹിനൂര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

1911ല്‍ എലിസബത്തിന്റെ അച്ഛന്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണവേളയില്‍ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടമാണ് പിന്നീട് എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്നത്. ഈ കിരീടത്തിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തി കോഹിനൂറിനു പകരം കള്ളിനന്‍ വജ്രക്കല്ലുകള്‍ പതിച്ച് അലങ്കരിക്കാനും ആലോചനയുണ്ട്. എന്നാല്‍, കോഹിന്നൂര്‍ ഇന്ത്യയില്‍ നിന്നു കടത്തിയതാണെങ്കില്‍ കള്ളിനന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു മോഷ്ടിച്ചതാണ്. കോഹിന്നൂറിനായി ഇന്ത്യ ഔദ്യോഗിക അവകാശമൊന്നും ഉന്നയിച്ചിട്ടില്ലെങ്കിലും, കള്ളിനന്‍ തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.