യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ മലയാളിയും

author-image
athira kk
New Update

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ മലയാളിയും. ഫാര്‍മസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക് സംരംഭകന്‍ വിവേക് രാമസ്വാമിയാണ് ശ്രമം തുടങ്ങിയത്.
publive-image
അടുത്ത വര്‍ഷമാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി ഡോണള്‍ഡ് ട്രംപും നിക്കി ഹാലിയും നേരത്തെ തന്നെ രംഗത്തുണ്ട്. ഇവരുമായി പയറ്റാനാണ് മുപ്പത്തേഴുകാരനായ വിവേക് കളത്തിലിറങ്ങിയിരിക്കുന്നത്.

Advertisment

ഇയോവ സംസ്ഥാനത്തുനിന്നാണ് വിവേക് പ്രചാരണം ആരംഭിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശ്രദ്ധ നേടാനുള്ള ശ്രമമല്ലെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വിവേക് ഗണപതിയുടെയും ഡോ. ഗീതയുടെയും മകനായി 1985ല്‍ ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് വിവേക് രാമസ്വാമി ജനിച്ചത്. കോഴിക്കോട് ആര്‍.ഇ.സിയില്‍നിന്ന് ബിരുദം നേടിയ വിവേക് ഗണപതി ജനറല്‍ ഇലക്ട്രിക്കില്‍ എന്‍ജിനീയറായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡോ. ഗീത ജെറിയാട്രിക് സൈക്യാട്രിസ്ററാണ്. വിവേക് ഹാര്‍വാഡ്, യേല്‍ സര്‍വകലാശാലകളിലാണ് പഠിച്ചത്. മികച്ച ടെന്നിസ് കളിക്കാരനുമായിരുന്നു.

2016ലെ ഫോര്‍ബ്സ് മാഗസിന്‍ പട്ടികയില്‍ 40 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അമേരിക്കയിലെ 24ാമത് സമ്പന്നനും ആയിരുന്നു വിവേക്. ഇന്ത്യന്‍~ അമേരിക്കന്‍ വംശജയായ ഡോ. അപൂര്‍വയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.