ഭൂകമ്പം ബാധിച്ചത് എഴുപതു ലക്ഷം കുട്ടികളെ

author-image
athira kk
New Update

അങ്കാറ: തുര്‍ക്കിയയിലും സിറിയയിലുമായി നാല്‍പ്പതിനായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം എഴുപതു ലക്ഷം കുട്ടികളെയാണ് പല വിധത്തില്‍ ബാധിച്ചിരിക്കുന്നതെന്ന് യുഎന്‍ ഏജന്‍സിയായ യുനെസ്കോ.
publive-image
തുര്‍ക്കിയയിലെ പത്ത് പ്രവിശ്യകളിലായി 46 ലക്ഷം കുട്ടികളും സിറിയയില്‍ 25 ലക്ഷം കുട്ടികളുമാണ് ഭൂകമ്പത്തിന്റെ തുടര്‍ പ്രതിസന്ധി അനുഭവിക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

വീടുകള്‍ തകര്‍ന്നതോടെ കൊടും ശൈത്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ ആരോഗ്യ പ്രതിസന്ധിയടക്കം നേരിടുന്നുണ്ടെന്നും യൂനിസെഫ് ചൂണ്ടിക്കാട്ടി. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതും ശുചിത്വത്തിന് സൗകര്യമില്ലാത്തതും കുട്ടികളെയാണ് ബാധിക്കുന്നത്. ഭൂകമ്പം കുട്ടികളില്‍ വലിയ തോതില്‍ മാനസികാഘാതവും ഏല്‍പിച്ചിട്ടുണ്ട്