09
Friday June 2023
Europe

അയര്‍ലണ്ട് കനത്ത സ്നോയുടെ പിടിയില്‍… 10 സെന്റി മീറ്റര്‍ വരെ സ്നോ…. സ്‌കൂളുകള്‍ പൂട്ടുമെന്ന് ആശങ്ക

international desk
Thursday, March 9, 2023

ഡബ്ലിന്‍ : അയര്‍ലണ്ട് കനത്ത സ്നോയുടെ പിടിയില്‍. കോര്‍ക്ക് , വാട്ടര്‍ ഫോര്‍ഡ് ,മേയോ, ഡോണഗേല്‍ കൗണ്ടികളില്‍ ആരംഭിച്ച മഴയും മഞ്ഞുവീഴ്ചയും സ്നോയും രാജ്യത്താകെ വ്യാപിക്കുകയാണ്. സ്നോ അതിശക്തമാകുന്നത് കണക്കിലെടുത്ത് നേരത്തേ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഓറഞ്ചിലേക്ക് അപ്‌ഗ്രേഡുചെയ്തേക്കുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്. നിലവില്‍ വ്യാഴാഴ്ച രാവിലെ മൂന്നു മുതല്‍ രാത്രി 11 വരെയാണ് സ്നോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചില പ്രദേശങ്ങളില്‍ സ്നോ മൂലം പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. പത്ത് സെന്റിമീറ്ററിലേറെ കനത്തിലാണ് സ്നോയുള്ളത്. ഇവിടങ്ങളില്‍ സ്‌കൂളുകളൊക്കെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. റോഡുകളൊക്കെ മഞ്ഞു മൂടിയതിനാല്‍ വാഹനഗതാഗതവും റിസ്‌കിലാണ്. കിഴക്കന്‍ കാറ്റ് ശക്തമാകുന്നതും ആശങ്കയുണ്ടാക്കുന്നു.

അതിശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ഭവന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് എല്ലാ റോഡ് ഉപയോക്താക്കളും അറിഞ്ഞിരിക്കണം. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പാലിക്കണം. വേഗത കുറച്ച് പോകണം.റോഡുകളിലും നടപ്പാതകളിലും തെന്നി വീഴാനുള്ള സാധ്യതയുള്ളതിനാല്‍ കാല്‍നടയാത്രക്കാരും ശ്രദ്ധിക്കണമെന്നും വകുപ്പുകള്‍ അഭ്യര്‍ഥിച്ചു.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് (എന്‍ ഡി എഫ് ഇ എം) ക്രൈസിസ് മാനേജ്‌മെന്റ് ടീം ഇന്നലെ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ്, ലോക്കല്‍ ഗവണ്‍മെന്റ്, ഹെറിറ്റേജ് ,മെറ്റ് ഏറാന്‍, ലോക്കല്‍ അതോറിറ്റികള്‍, മറ്റ് പ്രധാന വകുപ്പുകള്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു. ഇന്ന് രാവിലെയും ടീം യോഗം ചേരുന്നുണ്ട്.

വരും ദിവസങ്ങളില്‍ മൂന്നു മുതല്‍ 10 സെന്റിമീറ്റര്‍ വരെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ജെറി മര്‍ഫി പറഞ്ഞു. അതിനാല്‍ ഓറഞ്ച് അലേര്‍ട്ടിന് സാധ്യതയുണ്ട്.

യെല്ലോ അലേര്‍ട്ട് കാവന്‍, മൊണഗന്‍ എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച രാവിലെ 7 മണി വരെ നീട്ടിയിട്ടുണ്ട്. രാജ്യവ്യാപകമായി ഇന്നു രാത്രി 9 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കാനാകാത്ത സ്ഥിതിയുണ്ടെങ്കില്‍ സ്‌കൂളുകള്‍ തുറക്കണോയെന്ന് പ്രാദേശികമായി തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതിന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ സ്നോ നീക്കി പ്രവര്‍ത്തനം സുഗമമാക്കാന്‍ സ്പെഷ്യലിസ്റ്റ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയുടെ സ്വാധീനത്തില്‍ ഡബ്ലിന്‍ മേഖലയില്‍ കാര്യമായ സ്‌നോ വീഴ്ച ഉണ്ടായിട്ടില്ല. ഞായറാഴ്ച സ്‌കോട്ട് ലന്റില്‍ നടക്കുന്ന റഗ്ബി മല്‍സരവും സെന്റ് പാട്രിക്സ് ഡേയിലേയ്ക്കുള്ള യാത്രികരുടെ ഒഴുക്കും മൂലം ഈ വാരാന്ത്യം തിരക്കേറുമെന്നാണ് കരുതുന്നത്. യാത്രക്കാര്‍ അവരുടെ ഫ്ളൈറ്റിനെക്കുറിച്ചറിയാന്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് ഡി എ എ വക്താവ് പറഞ്ഞു.

2010ന് ശേഷമുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസ് ടൈറോണ്‍ കൗണ്ടിയിലെ കാസ്ലെഡര്‍ഗില്‍ രേഖപ്പെടുത്തിയതായി മര്‍ഫി പറഞ്ഞു. രാജ്യത്തിന് മുകളിലുള്ള വായു ഇപ്പോള്‍ത്തന്നെ വളരെ തണുത്തതാണ്. തെക്ക് നിന്നും മറ്റൊരു കാലാവസ്ഥാ സിസ്റ്റമെത്തുന്നുണ്ട്. അതും തണുത്ത വായുവുമായി ചേര്‍ന്നാല്‍ മഴയായും മഞ്ഞുവീഴ്ചയും സ്നോയും കനക്കും. ഇന്ന് രാവിലെ ആറിനും എട്ട് മണിക്കും ഇടയില്‍ തെക്കന്‍ പ്രദേശമായ മണ്‍സ്റ്റര്‍, സൗത്ത് ലെയിന്‍സ്റ്റര്‍, സൗത്ത് കൊണാട്ട് എന്നിവിടങ്ങളില്‍ കനത്ത സ്നോയുണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്നോ കൂടുതല്‍ ശക്തമാകുന്നതിന് സാധ്യതയുണ്ടെന്നും മര്‍ഫി പറഞ്ഞു.

അതേ സമയം, ബസ്, റെയില്‍, വിമാന യാത്രകള്‍ തടസ്സപ്പെട്ടേക്കാമെന്നും റദ്ദാക്കാനുമുള്ള സാധ്യതയുണ്ടെന്ന് യു കെ മെറ്റ് ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെ സ്‌കോട്ട്‌ലന്റിന് സ്നോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിമാന സര്‍വ്വീസില്‍ തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്ന് എയര്‍ ലിംഗസ് പറഞ്ഞു.

More News

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം.   ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും  കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]

error: Content is protected !!