'ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ഫ്രാന്‍സിസ് മാര്‍പാപ്പ

author-image
athira p
New Update

വത്തിക്കാന്‍സിറ്റി:ശ്വാസകോശ സംബന്ധമായ അണുബാധയില്‍ നിന്നും മുക്തനായി ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ദിവസത്തിന് ശേഷം റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഈസ്ററര്‍ വാരത്തിന് തയ്യാറെടുക്കാന്‍ വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് 86 കാരനായ പാപ്പ പുറത്ത് കാത്തുനില്‍ക്കുന്ന അഭ്യുദയകാംക്ഷികളോടും മാധ്യമ പ്രവര്‍ത്തകരോടും തമാശരൂപേണ പറഞ്ഞു.

Advertisment

publive-image

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ എത്തിച്ചത്, എന്നാല്‍ ആന്‍റിബയോട്ടിക്കുകളുടെ ചികിത്സയോട് പാപ്പ നന്നായി പ്രതികരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈസ്റററിന് മുന്നോടിയായി വിശുദ്ധവാരത്തിന്റെ ഔദ്യോഗിക തുടക്കമായ ഈ വാരാന്ത്യത്തിലെ ഓശാന ഞായറാഴ്ചത്തെ ശുശ്രൂഷയില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി ഇതിനകം സ്ഥിരീകരിച്ചിരുന്നു.

വിശുദ്ധ വാരത്തിലെ ചടങ്ങുകളും അനുഷ്ഠാനങ്ങളും ~ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ്.കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന കര്‍ദ്ദിനാള്‍മാര്‍ കുര്‍ബാനകള്‍ ആഘോഷിച്ചതിനാല്‍ ചില ഈസ്ററര്‍ പരിപാടികള്‍ക്ക് സൈഡ്ലൈനില്‍ ഇരിക്കാന്‍ കാല്‍മുട്ടിന്റെ പ്രശ്നങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ഈ വര്‍ഷത്തെ ചടങ്ങുകളില്‍ മാര്‍പാപ്പയെ സഹായിക്കുമെന്ന് കര്‍ദിനാള്‍മാരുടെ കോളേജ് ഡീന്‍ ജിയോവാനി ബാറ്റിസ്റററെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വന്‍കുടലിലെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍, മാര്‍പ്പാപ്പ തന്റെ മുന്‍ഗാമിയെ പിന്തുടരുകയും ആജീവനാന്തം ജോലി നിലനിര്‍ത്തുന്നതിനുപകരം വിരമിക്കുകയും ചെയ്തേക്കാമെന്ന ഊഹാപോഹത്തിന് കാരണമായി.

Advertisment