ക്ലാസിൽ വഴക്കിടാൻ പ്രോത്സാഹിപ്പിച്ച  അധ്യാപികയെ പുറത്താക്കി

author-image
athira p
New Update

ഡാളസ്: ക്ലാസിൽ പരസ്പരം പോരടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് മെസ്‌ക്വിറ്റ് ഐഎസ്‌ഡി  പകരക്കാരിയായ ഒരു അധ്യാപികയെ പുറത്താക്കി. ഡാളസിലെ  മെസ്‌ക്വിറ്റിലെ കിംബ്രോ മിഡിൽ സ്‌കൂളിലായിരുന്നു സംഭവം.

Advertisment

publive-image

ക്യാമറയിൽ പതിഞ്ഞില്ലായിരുന്നെങ്കിൽ സംഭവം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നുവെന്നു. ഐഎസ്‌ഡി അധിക്രതർ പറഞ്ഞു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് കിംബ്രോ മിഡിൽ സ്‌കൂളിൽ പകരക്കാരിയായ ഒരു അധ്യാപിക വിദ്യാർത്ഥികളെ പരസ്പരം പോരടിക്കാൻ അനുവദിച്ചതായി മെസ്‌ക്വിറ്റ് ഐഎസ്‌ഡി സ്ഥിരീകരിച്ചു.

“ഞാൻ തകർന്നുപോയി. എനിക്ക് വീഡിയോ മുഴുവനായി കാണാൻ കഴിഞ്ഞില്ല ” സംഭവം റെക്കോർഡ് ചെയ്ത കുട്ടിയുടെ  മാതാവ് ബിയാട്രിസ് മാർട്ടിനെസ് പറഞ്ഞു. “ഇത് യാഥാർത്ഥ്യമാണെന്ന് ഞാൻ കരുതാത്തതിനാൽ എനിക്ക് ഇത് ഒന്നിലധികം തവണ നിർത്തേണ്ടി വന്നു. ഇതൊരു തമാശയായിരിക്കണം എന്ന് എനിക്ക് തോന്നി. ഇത് യഥാർത്ഥമല്ല. "വിദ്യാർത്ഥികളുടെ ഐഡന്റിറ്റി മറയ്ക്കാൻ വീഡിയോയുടെ ഭാഗങ്ങൾ ചിലതെല്ലാം അവ്യക്തമാക്കിയിരുന്നു. ക്ലാസിലെ ഒരു ഫൈറ്റ് ക്ലബ്ബ് പോലെയായിരുന്നു അതെന്ന് മാർട്ടിനെസ് പറഞ്ഞു. സംഭവസമയത്ത് മൂന്ന് പെൺകുട്ടികളുമായി വഴക്കിടാൻ  വിദ്യാർത്ഥികളുടെ പേരുകൾ വിളിച്ചുവെന്ന് മാർട്ടിനെസ് പറഞ്ഞു. മണി മുഴങ്ങിയതോടെ പോരാട്ടങ്ങൾ അവസാനിച്ചു.“ബെല്ലാണ് അവളെ ശരിക്കും രക്ഷിച്ചത്,” മാർട്ടിനെസ് പറഞ്ഞു.

പ്രതികാര ഭയത്താൽ അജ്ഞാതനായി തുടരുന്ന ബിയാട്രിസിന്റെ മകൾ, 12 ഉം 13 ഉം വയസ്സുള്ള കുട്ടികൾക്ക് വഴക്കിടാൻ ഒരു ഇടം സൃഷ്ടിക്കാൻ ടീച്ചർ ഡെസ്‌കുകൾ പോലും മാറ്റിവച്ചതായും . ചിലർ ക്ലാസ് മുറിയിൽ നിന്ന് ചോരയൊലിപ്പിച്ചാണ് പുറത്തേക്ക് വന്നതെന്നും കുട്ടി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അറിഞ്ഞതിനു ശേഷം,അധ്യാപികയെ  ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും സാഹചര്യത്തെയും പ്രതികരണത്തെയും കുറിച്ചുള്ള അപ്‌ഡേറ്റുമായി ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളെ വിളിച്ച് മെസ്‌ക്വിറ്റ് ഐഎസ്‌ഡി പറഞ്ഞു. അറസ്റ്റുകളോ കുറ്റങ്ങളോ ഇല്ലെന്നും എന്നാൽ കേസ് സജീവമായി അന്വേഷിക്കുകയാണെന്നും മെസ്‌ക്വിറ്റ് പോലീസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Advertisment