ജര്‍മ്മനിയില്‍ പണിമുടക്കിനെ തുടര്‍ന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

author-image
athira p
New Update

ബര്‍ലിന്‍: വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നികത്താന്‍ തൊഴിലാളികള്‍ ഉയര്‍ന്ന വേതനം തേടുന്നതിനാല്‍, ജര്‍മ്മനിയിലെ പണപ്പെരുപ്പം സമീപ മാസങ്ങളില്‍ പണിമുടക്കുകളുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയാണ്. പണിമുടക്കു സമരപരമ്പരയുടെ ഏറ്റവുമൊടുവില്‍ വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരരാണ് രണ്ടുദിവസമായി സമരം തുടങ്ങിയത്. വെള്ളിയാഴ്ച റെയില്‍വേ ജീവനക്കാരും ആദ്യകൂട്ടര്‍ക്കൊപ്പം ചേരുന്നതോടെ ഈ ആഴ്ച ജര്‍മനി ഏറെക്കുറെ നിശ്ചലമാവുകയാണ്. മൂന്ന് ജര്‍മ്മന്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്കിയതിനെ തുടര്‍ന്ന് 700 ഓളം വിമാനങ്ങള്‍ റദ്ദാക്കി.

Advertisment

publive-image

കുതിച്ചുയരുന്ന ജീവിതച്ചെലവിനെതിരെ വെര്‍ഡി ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത നടപടി ഡസല്‍ഡോര്‍ഫ്, ഹാംബര്‍ഗ്, കൊളോണ്‍/ബോണ്‍ വിമാനത്താവളങ്ങളെ ബാധിക്കുന്നു. അതേസമയം വെള്ളിയാഴ്ച സ്ററുട്ട്ഗാര്‍ട്ട് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും.

ജര്‍മ്മന്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ എഡിവിയുടെ കുറിപ്പനുസരിച്ച് കുറഞ്ഞത് 100,000 യാത്രക്കാരെയെങ്കിലും വാക്കൗട്ടുകള്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമരം ബാധിച്ച മൂന്ന് വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച രാവിലെ വിജനമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.പുറപ്പെടല്‍ ടെര്‍മിനലുകള്‍ ശൂന്യമാണ്, സ്ഥിതിയും ശാന്തമാണ്. ഹാംബര്‍ഗ് എയര്‍പോര്‍ട്ട് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.വേതന ചര്‍ച്ചകള്‍ മുടങ്ങിക്കിടക്കുന്നതിനിടയിലാണ് പണിമുടക്ക്, രാത്രി, വാരാന്ത്യ, പൊതു അവധി ഷിഫ്റ്റുകളില്‍ വേതന വര്‍ദ്ധനവ് വേര്‍ഡി ആവശ്യപ്പെടുന്നത്.

2023~ജനുവരി മുതല്‍ ഇതുവരെയായി 9,00,000 യാത്രക്കാരെ സമരം ബാധിച്ചു. 2023~ലെ ആദ്യ മൂന്നര മാസങ്ങളില്‍, വെര്‍ഡി സമരം കാരണം 900,000~ത്തിലധികം യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങള്‍ പുനഃക്രമീകരിക്കാനോ റദ്ദാക്കാനോ പോലും നിര്‍ബന്ധിതരായി.

എയര്‍പോര്‍ട്ടുകള്‍ "സ്ഥിരമായ സമര വേദിയായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ എഡിവി ആശങ്ക പ്രകടിപ്പിച്ചു.

യൂണിയനും ബിഡിഎല്‍എസ് ഏവിയേഷന്‍ സെക്യൂരിറ്റി അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ചയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിജി യും സമരത്തിന് ആഹ്വാനം
വിമാനത്താവള പണിമുടക്കുകള്‍ക്ക് പുറമേ, ജര്‍മ്മന്‍ റെയില്‍വേ, ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ ഇവിജി വെള്ളിയാഴ്ച രാജ്യവ്യാപക ഗതാഗത പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്, ഇത് ദേശീയ റെയില്‍ ഓപ്പറേറ്റര്‍ ഡേയ്ച്ചെ ബാന്‍ ഉള്‍പ്പെടെ 50 ഓളം കമ്പനികളെ ബാധിക്കും.

പണിമുടക്ക് പുലര്‍ച്ചെ 3 മണി മുതല്‍ 11 മണി വരെ (0900 ഏങഠ) തുടരും. കാര്യമായ തടസ്സം പ്രതീക്ഷിക്കുന്നുണ്ട്.

ദിവസത്തിന്റെ ആദ്യ പകുതിയിലെങ്കിലും ദീര്‍ഘദൂര ഗതാഗതവും പ്രാദേശിക ഗതാഗതവും സ്തംഭിക്കുന്നതിനാല്‍ സാധ്യമെങ്കില്‍ സമയക്രമം പുനഃക്രമീകരിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിജി അതിന്റെ 2,30,000 അംഗങ്ങള്‍ക്കായി 12% ശമ്പള വര്‍ദ്ധനവ് അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 650യൂറോ ആവശ്യപ്പെടുന്നു. എന്നാല്‍ 2,500 യൂറോ ഒറ്റത്തവണ പേയ്മെന്റിനൊപ്പം 5% വേതന വര്‍ദ്ധനയും ഡോയ്ച്ചെ ബാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കുത്തനെ വര്‍ധിച്ച സാമ്പത്തിക ബാധ്യതകള്‍" കാരണം ശമ്പള വര്‍ദ്ധനവ് അനിവാര്യമാണെന്ന് ഇവിജി പറഞ്ഞു. ജര്‍മ്മനിയിലെ പണപ്പെരുപ്പം മാര്‍ച്ചില്‍ 7.4% ആയി കുറഞ്ഞു, ഒക്ടോബറില്‍ 8.8% ആയിരുന്നു.

പൊതുമേഖലയിലെ വേതന തര്‍ക്കത്തിന് ഒരു പരിഹാരം വാരാന്ത്യത്തില്‍ സ്വതന്ത്ര മധ്യസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത ആഴ്ച അവസാനം ഫെഡറല്‍ ഗവണ്‍മെന്റുമായും പ്രാദേശിക അധികാരികളുമായും ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ യൂണിയനുകള്‍ പദ്ധതിയിടുന്നു. ദശകങ്ങളില്‍ ജര്‍മ്മനിയുടെ ഏറ്റവും വലിയ പണിമുടക്ക് ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു.

Advertisment