ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സിന്റെ യാത്രയ്ക്കിടയില്‍ സുരക്ഷാ വീഴ്ച

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ യാത്രക്കിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ ടാര്‍മാക്കില്‍, ഒരു അജ്ഞാതന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ അടുത്തേക്ക് ഓടി, കൈ കൊടുത്ത് ചാന്‍സലറെ ആലിംഗനം ചെയ്തു.

Advertisment

publive-image

ചാന്‍സലറിന്റെ സുരക്ഷാ ഉദ്യോസസ്ഥരും ചുറ്റുമുള്ള പോലീസും ബികെഎ അധികൃതരും ആദ്യം പ്രതികരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ സുരക്ഷാ തകര്‍ച്ചയെന്നാണ് ഇതിനെ വിശേഷിയ്ക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം, ഫ്രാങ്ക്ഫര്‍ട്ട് ആം മെയിനില്‍ എത്തുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്ത ശേഷമാണ് ഇവിടെ എത്തിയത്. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ ഒരാള്‍ തന്റെ കാറുമായി പിന്തുടരുന്നു. അയാള്‍ എയര്‍പോര്‍ട്ടിലേക്ക് ൈ്രഡവ് ചെയ്യുന്നു. അവിടെ അയാളുടെ ലൈസന്‍സ് പ്ളേറ്റ് നമ്പര്‍ രജിസ്ററര്‍ ചെയ്തിട്ടില്ലെങ്കിലും, വാഹനവ്യൂഹത്തിന്റെ ഭാഗമായി സുരക്ഷാ തടസ്സത്തിലൂടെ കടന്നുപോയി.

ടാര്‍മാക്കില്‍ എത്തി, ആ മനുഷ്യന്‍ പുറത്തിറങ്ങി, ഷോള്‍സിന്റെ അടുത്തെത്തി, ചാന്‍സലറെ കൈ കൊടുത്തു. അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നു. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു സാഹചര്യമാണെന്നും സര്‍ക്കാര്‍ പറയുന്നു.

Advertisment