എന്തായിരിക്കും ലോകാരോഗ്യ സംഘടന പറയുന്ന ഡിസീസ് എക്സ്?

author-image
athira p
New Update

ജനീവ: കൊവിഡിനേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയാറായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇപ്പോഴിതാ മുന്നറിയിപ്പിനൊപ്പം മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടികയും ഡബ്ള്യുഎച്ച്ഒ പുറത്തുവിട്ടിരിക്കുകയാണ്. എബോള, സാര്‍സ്, സിക എന്നീ രോഗങ്ങള്‍ക്കു പുറമേ അജ്ഞാത രോഗമായ 'ഡിസീസ് എക്സ്' എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നത് ആശങ്കയ്ക്ക് വക വയ്ക്കുന്നു.

Advertisment

publive-image

രോഗത്തിന്‍റെ കാരണം തിരിച്ചറിയാത്തതിനാലാണ് "ഡിസീസ് എക്സി'ലെ "എക്സ്' എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. അടുത്ത ഡിസീസ് എക്സ് എബോള, കൊവിഡ് എന്നിവയെ പോലെ തന്നെ "സൂനോട്ടിക്' ആയിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. "ഡിസീസ് എക്സ്' വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.

മാര്‍ബര്‍ഗ് വൈറസ്, ക്രിമിയന്‍~കോംഗോ ഹെമറേജിക് ഫീവര്‍, ലസ്സ ഫീവര്‍, നിപ്പ, ഹെനിപവൈറല്‍ രോഗങ്ങള്‍, റിഫ്റ്റ് വാലി ഫീവര്‍, മിഡില്‍ ഈസ്ററ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റു രോഗങ്ങള്‍.

Advertisment