അച്ഛനും കൂട്ടുകാരിയും നോക്കിനില്‍ക്കെ യുവാവിനെ സ്രാവ് തിന്നു

author-image
athira p
New Update

കെയ്റോ: കടലിലില്‍ കുളിക്കാനിറങ്ങിയ റഷ്യന്‍ യുവാവിനെ അച്ഛനും കൂട്ടുകാരിയുടെ നോക്കിനില്‍ക്കെ കടുവ സ്രാവ് കൊന്നു തിന്നു. ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയിലാണ് സംഭവം.

Advertisment

publive-image

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടേക്കു താമസം മാറിയ വ്ലാഡിമിര്‍ പോപോവ് എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. പോപോവും കൂട്ടുകാരിയും കടലില്‍ നീന്തുന്നതിനിടെയാണ് സ്രാവ് ഇവരെ ലക്ഷ്യമിട്ടെത്തിയത്. കൂട്ടുകാരി രക്ഷപ്പെട്ടു. സഞ്ചാരികള്‍ ചിത്രീകരിച്ച വിഡിയോയില്‍ യുവാവ് കരയില്‍ നില്‍ക്കുന്ന പിതാവിനെ നോക്കി പപ്പാ എന്നു നിലവിളിക്കുന്നതും പിതാവ് സഹായത്തിനായി വാവിട്ടുകരയുന്നതും കാണാം.

പലവട്ടം നീന്തിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ സ്രാവ് പോപോവിനെ വെള്ളത്തിനടിയിലേക്ക് വലിച്ചുതാഴ്ത്തുകയായിരുന്നു. പിന്നാലെ, ബോട്ടിലെത്തിയ മീന്‍പിടുത്തക്കാര്‍ സ്രാവിനെ പിടികൂടി കൊന്നു. സുരക്ഷിതമായ ഇടം തേടിയെത്തിയ ഗര്‍ഭിണിയായ സ്രാവാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ഇവിടെ 2 സ്ത്രീകള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment