അയര്‍ലണ്ടിലേക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള സ്പെഷ്യല്‍ കാമ്പയിന്‍ ആരംഭിച്ചു

author-image
athira p
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ സേവനത്തിനായി കണ്‍സള്‍ട്ടന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള എച്ച് എസ് ഇ ദേശീയ അന്തര്‍ദേശീയ റിക്രൂട്ട്മെന്റ് കാമ്പെയ്ന്‍ ആരംഭിച്ചു,നിലവില്‍ വിദേശത്തുള്ള ഐറിഷുകാരായ ആരോഗ്യ പ്രവര്‍ത്തകരെ നാട്ടിലേക്ക് മടങ്ങാനും ഈ റിക്രൂട്ട്‌മെന്റ് പദ്ധതി ലക്ഷ്യമിടുന്നു.

Advertisment

publive-image

പുതിയ കാമ്പയിന്‍ പ്രകാരം ഈ വര്‍ഷം 400 ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിടുന്നു.

അയര്‍ലണ്ട് വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാന്‍ യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പരസ്യ കാമ്പെയ്നുകള്‍ നടക്കും, നിങ്ങള്‍ നോര്‍ത്ത് സിഡ്നിയിലേയ്ക്ക് പോരുന്നതെന്തിന് ? ഇപ്പോള്‍ സൗത്ത് ഡബ്ലിനില്‍ തന്നെ നിങ്ങളുടെ വേരുകള്‍ കണ്ടെത്തുക ‘എന്ന രീതിയിലാണ് വിദേശ പത്രങ്ങളിലെ പരസ്യ വാചകങ്ങള്‍.

അയര്‍ലണ്ടില്‍ പരിശീലനം നേടിയവര്‍ക്കൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുതിയ സ്റ്റാഫിനെയും ഈ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് എച്ച്എസ്ഇയുടെ എച്ച്ആര്‍ ദേശീയ ഡയറക്ടര്‍ ആന്‍ മേരി ഹോയ് പറഞ്ഞു.

”ആരോഗ്യ പരിപാലന തൊഴിലാളികളുടെ ആഗോള ക്ഷാമവും കടുത്ത മത്സര വിപണിയും ഇപ്പോള്‍ ഉണ്ട്. തല്‍ഫലമായി, ലോകമെമ്പാടുമുള്ള പല അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങളും എച്ച് എസ് ഇ ഉള്‍പ്പെടെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്തുകൊണ്ട് ഈ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്രതലത്തില്‍ റിക്രൂട്ട് ചെയ്ത 3,500 നഴ്‌സുമാര്‍ ഉള്‍പ്പെടെ 20,000-ത്തിലധികം ജീവനക്കാരെ അയര്‍ലണ്ട് സ്വാഗതം ചെയ്തത് മത്സരാധിഷ്ഠിത സ്ഥലംമാറ്റ പാക്കേജുകളോടെ ആയിരുന്നു.എച്ച്എസ്ഇയുടെ സുസ്ഥിരമായ അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് പ്രാക്ടീസ് അത്തരം പ്രവര്‍ത്തനങ്ങളിലൂടെ തുടരും,” ഹോയി കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നോ-റിക്രൂട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം സിംബാബ്വെ, ഘാന, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്സുമാരെ ഒരു മാസത്തിലേറെയായി എച്ച്എസ്ഇ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണെന്ന് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സിംബാബ്വെ, ഘാന, നൈജീരിയ എന്നിവയെ ഈ പട്ടികയില്‍ ചേര്‍ത്തതായി എച്ച്എസ്ഇയിലെ ബന്ധപ്പെട്ട യൂണിറ്റ് അറിഞ്ഞപ്പോള്‍ തന്നെ അവിടങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിയതായി എച്ച്എസ്ഇ വക്താവ് ഇന്നലെ വ്യക്തമാക്കി.

Advertisment