ജര്‍മനിയിലെ സ്കൂളില്‍ ഇസ്ളാമിക് മുന്നറിയിപ്പ്

author-image
athira p
New Update

ബര്‍ലിന്‍:ബോണിലെ നിക്കോളാസ് ~ കുസാനസ് ~ ജിംനേഷ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മതപരമായി പീഡിപ്പിക്കപ്പെട്ടതായും'തെറ്റായ വസ്ത്രം' സംബന്ധിച്ച് ഭീഷണിപ്പെടുത്തലിലൂടെ ഹൈസ്കൂളില്‍ ഇസ്ളാമിസം അലാറം മുഴക്കിയെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഭക്തരായ, മുസ്ളീം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സഹപാഠികളെ മതപരമായി ഭീഷണിപ്പെടുത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വസ്ത്രത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ സമ്മര്‍ദ്ദത്തിലാക്കിയതായി "ബോന്നെർ ജനറൽഅൻസിഗേർ" റിപ്പോര്‍ട്ട് ചെയ്തു. സദാചാരത്തിന്റെയും വസ്ത്രത്തിന്റെയും ഇസ്ളാമിക നിയമങ്ങള്‍ പാലിക്കാത്ത പെണ്‍കുട്ടികള്‍ സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ആണ്‍കുട്ടികള്‍ തങ്ങളെ സമീപിച്ചതായി ചില സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിക്കാന്‍ കഴിയുമെന്നും, സ്കൂള്‍ മുറ്റത്തോ ശാരീരിക വിദ്യാഭ്യാസ ക്ളാസുകളിലോ ഡ്രസ് കോഡ് പാലിച്ചിട്ടില്ല എന്നും സംഭവത്തെപ്പറ്റി കൊളോണ്‍ ഡിസ്ട്രിക്ട് ഗവണ്‍മെന്റിന്റെ വക്താവ് പറഞ്ഞു.സ്കൂളിലും പ്രാര്‍ത്ഥന നിരോധിച്ചതായും പ്രാര്‍ത്ഥനയ്ക്കായി പൊതുവായി തിരിച്ചറിയാവുന്ന എല്ലാ ശ്രമങ്ങളും സ്കൂള്‍ തടയുന്നുതായും പറയുന്നു. സ്കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുസ്ളീം മത വിശ്വാസികളാണ്.

ഹൈസ്കൂളില്‍ 552 കുട്ടികളില്‍ 324 പേരും മുസ്ളീങ്ങളാണ്. ജില്ലാ ഭരണകൂടം പറയുന്നതനുസരിച്ച്, ഭീഷണിപ്പെടുത്തിയത് വ്യക്തികളാണെന്നാണ്."ഇസ്ളാമുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് അപ്രത്യക്ഷമാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടന്ന് സ്കൂളിലെ, ഒരു മുന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. ബോണ്‍ പോലീസ് പറയുന്നതനുസരിച്ച്, മതത്തിന്റെ ആക്രമണാത്മക പ്രസ്താവനകള്‍ നടത്തുന്ന ഒരു വിദ്യാര്‍ത്ഥിയെക്കുറിച്ച് 2022 ന്റെ തുടക്കത്തില്‍ തെളിവുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ" സൂചനകളൊന്നുമില്ലന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment