17 മണിക്കൂര്‍ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി

author-image
athira p
New Update

റിയാദ്: തലകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച സയാമീസ് ഇരട്ടകളെ പതിനേഴ് മണിക്കൂര്‍ ദീര്‍ഘിച്ച അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഈജിപ്റ്റില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്ററ് ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ.

Advertisment

publive-image

സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരമാണ് ഇവിടത്തെ സംവിധാനങ്ങള്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘത്തലവന്‍ ഡോ. അബ്ദുല്ല അല്‍ റബീ. കണ്‍സള്‍ട്ടന്‍റുമാര്‍, സ്പെഷ്യലിസ്റ്റുകള്‍, സപ്പോര്‍ട്ട് സ്ററാഫ്, നഴ്സുമാര്‍ എന്നിവരടങ്ങുന്ന 31 അംഗ സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. 33 വര്‍ഷത്തിനിടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 130 സായാമീസുകളെ സൗദി അറേബ്യയില്‍ വച്ച് വേര്‍പെടുത്തിയിട്ടുണ്ട്.

2021 നവംബര്‍ 23നാ ഈ കുട്ടികളെ സൗദിയിലെത്തിക്കുന്നത്. പീഡിയാട്രിക് ന്യൂറോ സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് അനസ്തീഷ്യ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ നാല് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോഴത്തെ 17 മണിക്കൂര്‍ ശസ്ത്രക്രിയയ്ക്കു മുന്‍പ് ആഴ്ചകളുടെ ഇടവേളയില്‍ താരതമ്യേന ചെറിയ ശസ്ത്രക്രിയകളുടെ പരമ്പരകള്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അതുകൂടി കൂട്ടിയാല്‍ ആകെ 57 മണിക്കൂറെടുത്താണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്

Advertisment