ടൈറ്റന്‍ പേടകം കാണാതായത് റിപ്പോര്‍ട്ട് ചെയ്യാന്‍ എട്ടു മണിക്കൂര്‍ വൈകി

author-image
athira p
New Update

ന്യൂയോര്‍ക്ക്: ടൈറ്റന്‍ പേടകം മദര്‍ഷിപ്പായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചെന്ന് യുഎസ് നാവികസേന സൂചന നല്‍കുന്നു. എന്നാല്‍, ബന്ധം നഷ്ടപ്പെട്ട് എട്ടു മണിക്കൂറോളം കഴിഞ്ഞാണ് ഉടമകളായ ഓഷന്‍ഗേറ്റ് ഈ വിവരം നാവികസേനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇപ്പോള്‍ ആരോപണമുയരുന്നു.

Advertisment

publive-image

പേടകം പൊട്ടിത്തെറിച്ചെന്ന് നാവികസേനയ്ക്കെന്ന പോലെ മദര്‍ഷിപ്പിലുണ്ടായിരുന്നവര്‍ക്ക് മനസിലായിക്കാണുമെന്നും, ആ വിവരം മറച്ചുവയ്ക്കുകയായിരുന്നു എന്നും സംശയമുയരുന്നു. വെള്ളിയാഴ്ചയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. അതിനു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ സ്ഫോടനം ശബ്ദം രേഖപ്പെടുത്തിയിരുന്നു എന്ന യുഎസ് നാവികസേനയുടെ വെളിപ്പെടുത്തിയതാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്.

ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങിന്റെ കുടുംബാംഗവും വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ടൈറ്റന്റെ ഓപ്പറേറ്ററായ ഓഷന്‍ഗേറ്റ് മുങ്ങിക്കപ്പലിന്റെ തിരോധാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വളരെയധികം സമയമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്.

പേടകത്തിന്റെ ഡിസൈന്റെ പോരായ്മ, സര്‍ട്ടിഫിക്കറ്റുകളുടെ അഭാവം തുടങ്ങിയവയെപ്പറ്റി അമേരിക്കന്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൈറ്റനെപറ്റി നേരത്തേതന്നെ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അപകട ശേഷം നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജെയിംസ് കാമറൂണും ഓഷന്‍ഗേറ്റിനെപ്പറ്റി നേരത്തേതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതായി ചൂണ്ടിക്കാട്ടി.

Advertisment