ജിപിഎസിന്റെ കാലം കഴിയുന്നു, ഇനി മാഗ്നാവ്

author-image
athira p
New Update

ന്യൂയോര്‍ക്ക്: വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് കപ്പിത്താന്‍മാര്‍ കടലില്‍ ദിശ നിര്‍ണയിച്ച കലത്തുനിന്നാണ് ജിപിഎസ് ഉപയോഗിച്ച് മിസൈല്‍ വിക്ഷേപണം വരെ നടത്തുന്ന കാലഘട്ടത്തിലേക്ക് സാങ്കേതികവിദ്യ വികസിച്ചിരിക്കുന്നത്. വിമാനം പറത്താന്‍ മുതല്‍ കാറോടിക്കാന്‍ വരെ ഇന്നു ജിപിഎസ് സര്‍വസാധാരണമായി ഉപയോഗിച്ചു വരുന്നു.

Advertisment

publive-image

എന്നാല്‍, ജിപിഎസ് അഥവാ ഗ്ളോബല്‍ പൊസിഷനിങ് സിസ്ററത്തിന്റെ കാലവും കഴിയുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിതമായ ഈ സാങ്കേതികവിദ്യയില്‍ കൃത്രിമം നടത്താനുള്ള സാധ്യതകളും രൂപപ്പെട്ടു വന്നതോടെയാണ് പുതിയ സാങ്കേതിവിദ്യയ്ക്കായുള്ള അന്വേഷണം ആരംഭിക്കുന്നത്.

ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങള്‍ ലക്ഷ്യം തെറ്റിക്കാന്‍ സ്വന്തം ജിപിഎസ് സംവിധാനത്തില്‍ വ്യത്യാസങ്ങള്‍ വരുത്താന്‍ പല രാജ്യങ്ങളും പഠിച്ചുകഴിഞ്ഞു. ഒപ്പം, ശത്രുക്കളെ വഴി തെറ്റിക്കാന്‍ അവരുടെ ജിപിഎസ് ഹാക്ക് ചെയ്യാനും സാധിക്കുമെന്നു വന്നിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് മാഗ്നാവ് എന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ, ജിപിഎസിന്‍റെ ഉപജ്ഞാതാക്കളായ യുഎസ് തന്നെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് അവകാശവാദം. പരീക്ഷണഘട്ടത്തിലിരിക്കുന്ന സംവിധാനം ഇനിയും രാജ്യത്തിനു പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരം ഉപയോഗിക്കുന്നില്ല എന്നതാണ് ജിപിഎസുമായി ഇതിനുള്ള പ്രധാന വ്യത്യാസം.

വേഗം, പ്രവേഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനങ്ങളും ഗൈഡഡ് മിസൈലുകളും മറ്റും നിയന്ത്രിക്കാനാണ് തത്കാലം ഇതുപയോഗിക്കുന്നത്. റോഡില്‍ കാറോടിക്കാന്‍ തത്കാലം നമ്മുടെ പഴയ ജിപിഎസ് തന്നെ ആശ്രയം. സി~17 വിമാനങ്ങളില്‍ യുഎസ് ഇതിനകം തന്നെ മാഗ്നാവ് സാങ്കേതികവിദ്യ ഉപയോഗിച്ചുകഴിഞ്ഞു. ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ടിട്ടും കൃത്യമായി ലക്ഷ്യത്തിലെത്താന്‍ സാധിച്ചതായി വൈമാനികര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇനി അന്തര്‍വാഹിനികളിലും ഡ്രോണുകളിലും ഹൈപ്പര്‍സോണിക് (ശബ്ദത്തെക്കാള്‍ വേഗമുള്ള) വാഹനങ്ങളിലും മറ്റും ഇതു പരീക്ഷിക്കാനാണ് തീരുമാനം.

Advertisment