കിഡ്നാപ്പ് എന്നു തെറ്റിദ്ധരിച്ചു; ഊബര്‍ ഡ്റൈവറെ യുവതി വെടിവച്ചു കൊന്നു

author-image
athira p
New Update

വാഷിംഗ്ടണ്‍: തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി ഊബര്‍ ൈ്രഡവറെ യുവതി വെടിവച്ചു കൊന്നു. യുഎസിലെ ടെക്സസിലാണ് സംഭവം. മെക്സിക്കോയിലേക്കു തട്ടിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ചാണ് 48 കാരിയായ ഫോബ് കോപാസ് എന്ന യുവതി യൂബര്‍ ൈ്രഡവര്‍ ഡാനിയേല്‍ പീദ്ര ഗാര്‍ഷ്യയെ വെടിവച്ചത്.

Advertisment

publive-image

സംഭവത്തില്‍ യുവതിക്കെതിരേ കേസെടുത്തുക്കുകയും ഊബര്‍ ൈ്രഡവറുടെ കുടുംബത്തിന് 1.5 മില്യണ്‍ ഡോളര്‍ (12,29,78,250.00 ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

കെന്‍റക്കി സ്വദേശിയായ യുവതി തന്‍റെ ആണ്‍സുഹൃത്തിനെ കാണാനാണ് ടെക്സസില്‍ എത്തുന്നത്. എന്നാല്‍, മെക്സിക്കോയിലേക്കുള്ള ട്രാഫിക്ക് ചിഹ്നം കണ്ടതോടെ യുവതി പരിഭ്രാന്തയായി. തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി യുവതി ഊബര്‍ ൈ്രഡവറുടെ തലയ്ക്കു പിന്നിലായി വെടിവച്ചു. തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു.

പൊലീസിനെ വിളിച്ച് കാര്യം പറയുന്നതിന് മുന്‍പ് ഇവര്‍ ആണ്‍സുഹൃത്തിന് സംഭവത്തിന്‍റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഗുരുതരമായി പരിക്കേറ്റ ഊബര്‍ ൈ്രഡവര്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അന്വേഷണത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഊബര്‍ ആപ്പില്‍ കാണിച്ച അതേവഴി പോവുകമാത്രമാണ് ഡാനിയല്‍ ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പ്രതികരിച്ചു. സംഭവത്തില്‍ ഊബര്‍ ഖേദം രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും അക്രമികളായ യാത്രക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും കമ്പനി പ്രതികരിച്ചു.

Advertisment