വീടുകള്‍ വിപണിയിലുണ്ട്, കുറയുന്ന വിലയുടെ കണക്കുകൾ , എന്നിട്ടും വാങ്ങാനാളില്ല !

author-image
athira p
New Update

ഡബ്ലിന്‍: പ്രോപ്പര്‍ട്ടി വെബ്സൈറ്റായ ഡാഫ്റ്റിന്റെ പുതിയ കണക്കുകള്‍ പ്രകാരം 2020-ന്റെ മധ്യത്തിനു ശേഷം ആദ്യമായി വീടിന്റെ വിലകള്‍ കുറയുന്നതായി കണക്കുകള്‍.

Advertisment

publive-image

ഏപ്രില്‍ മാസം മുതലാണ് വീടുകളുടെ വില ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനേക്കാള്‍ 0.5% കുറവായതെന്നാണ് ഡാഫ്റ്റ് ,സൂചിപ്പിക്കുന്നത്.

ഡാഫ്റ്റിന്റെ കണ്ടെത്തല്‍ പ്രകാരം , മാര്‍ച്ചിനും ജൂണ്‍ മാസത്തിനും ഇടയില്‍ രാജ്യത്ത് ലിസ്റ്റ് ചെയ്ത വീടിന്റെ ശരാശരി വില 310,000 യൂറോയില്‍ താഴെയായിരുന്നു.അത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ അല്പം കുറവാണ്, കഴിഞ്ഞ 12 മാസത്തിനിടെ ഡബ്ലിനിലെ വിലകള്‍ 0.6% കുറഞ്ഞു.

വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, ഗോള്‍വേ നഗരങ്ങളിലും വിലയിടിവുണ്ടായി. എന്നാല്‍ ലിമെറിക്കില്‍ വില 1% വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്.

ജൂണ്‍ ആദ്യവാരത്തില്‍ ഡാഫ്റ്റില്‍ വില്പനയ്ക്കുണ്ടായത് 13,000-ത്തിലധികം വീടുകളാണ്. വില്പനയ്ക്കുള്ള വീടുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടും വില ഉയരാഞ്ഞത് പക്ഷെ ആവശ്യക്കാര്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാലാണ്.

വീടുകളുടെ ആവശ്യക്കാര്‍ കുറഞ്ഞില്ല,പക്ഷേ

കഴിഞ്ഞ വര്‍ഷം പകുതി വരെ, 30 വര്‍ഷകാലയളവില്‍ 300,000 യൂറോ കടം വാങ്ങുന്നയാള്‍ക്ക് 2% മോര്‍ട്ട്‌ഗേജ് നിരക്കില്‍ ലഭിക്കുമായിരുന്നു. ഇത് പ്രതിമാസം 1,109 യൂറോയില്‍ താഴെയുള്ള തിരിച്ചടവിന് തുല്യമാണ്.

നിരക്കുകള്‍ 3.5% ആയി ഉയര്‍ത്തിയതോടെ തിരിച്ചടവും കൂടി.സൂചനകള്‍ അനുസരിച്ച് മോര്‍ട്ട്‌ഗേജ് നിരക്ക് വൈകാതെ 5 ശതമാനവും കടന്നുപോകും..

മുമ്പുണ്ടായ 1,109 യൂറോയുടെ അതേ പ്രതിമാസ തിരിച്ചടവ് നിലനിര്‍ത്താന്‍, ഒന്നുകില്‍ കടം വാങ്ങിയ തുകയോ വസ്തുവിന്റെ വിലയോ ഏകദേശം 30% കുറയേണ്ടതുണ്ട്.

രാജ്യത്ത് വീടുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ ദിനം പ്രതി ആവശ്യക്കാര്‍ ഏറുകയാണെങ്കിലും,പലിശ നിരക്കിന്റെ വര്‍ദ്ധനവാണ് വിപണിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.അഞ്ച് ശതമാനത്തിലേക്കുവരെയുള്ള പലിശ നിരക്കിന്റെ കുതിച്ചുകയറ്റം ,മോര്‍ട്ട്‌ഗേജ് തവണയുടെ താങ്ങാനാവാത്ത നിലവാരത്തിലേക്ക് എത്തിക്കുമെന്ന തിരിച്ചറിവിലേക്ക് ആവശ്യക്കാര്‍ എത്തിയപ്പോള്‍ വാങ്ങല്‍ തല്ക്കാലം സ്വപ്നം ഉപേക്ഷിച്ചു കാത്തിരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

അതേ സമയം പലിശ നിരക്കുകളിലെ വന്‍ വര്‍ധനവ് കണക്കിലെടുത്ത് വരും മാസങ്ങളില്‍ വില വീണ്ടും ഗണ്യമായ തോതില്‍ കുറഞ്ഞേക്കുമോ എന്നതിനായി കാത്തിരിക്കുന്നവരും ഏറെയുണ്ട്.

വായ്പ നല്‍കുന്ന ബാങ്കുകളാവട്ടെ അവരുടെ വായ്പ തിരിച്ചടയ്ക്കാന്‍ സാധ്യതയുള്ള വാങ്ങുന്നവരുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ തുടങ്ങിയതും ,വായ്പ്പാ വിതരണത്തിന്റെ വ്യാപ്തി കുറച്ചു.

ഒക്ടോബര്‍ മാസത്തിന് മുമ്പ് പലിശ നിരക്കില്‍ പല തവണ വര്‍ദ്ധനവ് ഇനിയും ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment