ന്യൂയോർക്ക് : 15 നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷം കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതെന്ന ദമ്പതികളുടെ പരാതിയിന്മേൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ (എൻ സി ഡി ആർ സി ) തീർപ്പു കല്പിച്ചു. ഒന്നരക്കോടി രൂപ ആണ് നഷ്ട പരിഹാരം. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിക്കാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ (എൻ സി ഡി ആർ സി ) പിഴ ചുമത്തിയത്.
/sathyam/media/post_attachments/3w9t1BKOpO7PmPqzWdei.jpg)
കമ്മീഷൻ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ തെറ്റായ ചികിത്സാ രീതികൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
ആശുപത്രി ചെയർപേഴ്സണും ഡയറക്ടറും ചേർന്ന് ഒരുകോടി രൂപയും, 2008-ൽ ദമ്പതികളെ ചികിൽസിച്ച മൂന്ന് ഡോക്ടർമാർ 10 ലക്ഷം വീതവും ദമ്പതികൾക്ക് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. കൃത്രിമ ബീജസങ്കലനത്തിനായി ശേഖരിച്ച തന്‍റെ ബീജത്തിന് പകരമായി മറ്റൊരാളുടെ ബീജമാണ് ഉപയോഗിച്ചതെന്നായിരുന്നു ദമ്പതികളുടെ പരാതി. ഐവിഎഫ് ചികിത്സയിലൂടെ ദമ്പതികൾക്ക് ഇരട്ടക്കുട്ടികളാണ് പിറന്നത്. 2008ലാണ് ഡോക്ടറുടെ നിർദേശപ്രകാരം ഭാര്യ ഇൻട്രാ സൈറ്റോപ്ലാസ്മിക് ബീജകുത്തിവെപ്പ് ചികിത്സ നടത്തിയത് .ഭർത്താവിന്‍റെ ബീജംതന്നെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്.
2009ലാണ് ഇവർക്ക് ഇരട്ട പെൺകുട്ടികൾ ജനിച്ചു. എന്നാൽ ഇരട്ടകളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയ തോടെയാണ് സംശയം ആരംഭിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ അശ്രദ്ധയ്ക്കും സേവനത്തിലെ അപാകത്തിനും നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട് ദമ്പതികൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. 1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണമെന്നാണ് നിർദേശം. ദമ്പതികളായിരിക്കും നോമിനി. നീണ്ട കാത്തിരിപ്പിനു ശേഷം നീതി ലഭിച്ചതിൽ ദമ്പതികൾ സന്തുഷ്ടരാണ്.