മോദിയോട് ചോദ്യം ചോദിച്ച യുഎസ്~മുസ്ളിം മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ സൈബര്‍ ആക്രമണം

author-image
athira p
New Update

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ആദ്യമായൊരു വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നത്, ഇപ്പോള്‍ പൂര്‍ത്തിയായ യുഎസ് സന്ദര്‍ശനത്തിനൊടുവിലാണ്. രണ്ടേ രണ്ടു ചോദ്യങ്ങള്‍ക്കു മാത്രമായിരുന്നു അനുമതി. അതിലൊരു ചോദ്യം ചോദിച്ച മുസ്ളിം മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ സംഘപരിവാര്‍ അനുകൂലികള്‍ ഇപ്പോള്‍ നടത്തിവരുന്നത് അതിരൂക്ഷമായ സൈബര്‍ ആക്രമണം.

Advertisment

publive-image

വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിക്കിയാണ് മോദിയോടു ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തക. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം അസ്വീകാര്യവും ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി ജൂണ്‍ 22ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സബ്രീന ഹിന്ദുത്വവാദികളെ വിറളിപിടിപ്പിച്ച ചോദ്യം ചോദിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് അവരതില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്നായിരുന്നു ചോദ്യം.

ന്യൂനപക്ഷ വിവേചനം സംബന്ധിച്ച ചോദ്യത്തിന് പിന്നില്‍ ബാഹ്യ പ്രേരണയാണെന്നും ഒരു ടൂള്‍കിറ്റ് സംഘം ഇതിന് പിന്നിലുണ്ടെന്നുമായിരുന്നു ബി.ജെ.പി നേതാവ് അമത് മാളവ്യ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

 

Advertisment