റഷ്യന്‍ കൂലിപ്പട്ടാളത്തില്‍നിന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ സംരക്ഷിക്കും: നാറ്റോ

author-image
athira p
New Update

ബ്രസ്സല്‍സ്: റഷ്യയില്‍ സ്വന്തം രാജ്യത്തിനെതിരേ കലാപമുണ്ടാക്കി കുപ്രസിദ്ധിയാര്‍ജിച്ച വാഗ്നര്‍ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം കിഴക്കന്‍ യൂറോപ്പിനാകെ ഭീഷണിയായി മാറുമോ എന്ന് ആശങ്ക.

Advertisment

publive-image

കലാപശ്രമത്തെത്തുടര്‍ന്ന് വാഗ്നര്‍ മേധാവി യിവ്ജെനി പ്രിഗോഷിനെ ബലാറസിലേക്ക് നാടുകടത്തിയിരുന്നു. വാഗ്നര്‍ ഗ്രൂപ്പിനെതിരായ കേസുകള്‍ റദ്ദാക്കിയ റഷ്യന്‍ സര്‍ക്കാര്‍, സേനാംഗങ്ങള്‍ക്ക് റഷ്യന്‍ പട്ടാളത്തില്‍ ചേരുകയോ ബലാറസിലേക്കു പോകുകയോ ചെയ്യാം എന്ന വ്യവസ്ഥയും വച്ചിരുന്നു.

ഈ സാഹചര്യത്തില്‍, പ്രിഗോഷിന്‍ ബലാറസില്‍ വാഗ്നര്‍ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുമെന്നും, ബലാറസിനോടു ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാകെ ഈ ക്രിമിനല്‍ സംഘം വലിയ ഭീഷണിയായി മാറുമെന്നുമാണ് ആശങ്ക.

അതിനിടെ, വാഗ്നര്‍ കൂലിപ്പട്ടാളത്തെ ബെലറൂസ് സേനയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി വിക്ടര്‍ ഖ്രെന്നിക്കോവ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് യെവ്ജനി പ്രിഗോഷിനുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്റ് പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍, ഏത് ഭീഷണിയെയും പ്രതിരോധിക്കാന്‍ നാറ്റോ സന്നദ്ധമാണെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ബെര്‍ഗ് അവകാശപ്പെട്ടു. വാഗ്നര്‍ അതിന്റെ സീരിയല്‍ കില്ലര്‍മാരെ ബെലാറൂസില്‍ വിന്യസിച്ചാല്‍, എല്ലാ അയല്‍ രാജ്യങ്ങളും വലിയ അപകടത്തെ അഭിമുഖീകരിക്കുമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഹേഗില്‍ പറഞ്ഞിരുന്നു.

ജൂലൈ 11~12 തീയതികളില്‍ ലിത്വാനിയയിലെ വില്‍നിയസില്‍ നടക്കുന്ന 31 അംഗങ്ങളുടെ ഉച്ചകോടിയില്‍ വാഗ്നര്‍ കൂലിപ്പടയാളികള്‍ നാറ്റോയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി അജണ്ടയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ഡൂഡ.

Advertisment