ജര്‍മനിയില്‍ ഇസ്ളാമോഫോബിയ വ്യാപകമെന്ന് റിപ്പോര്‍ട്ട്

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ ഇസ്ളാമോഫോബിയ വ്യാപകമാണെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി. രാജ്യത്തെ 55 ലക്ഷം വരുന്ന മുസ്ളിം ജനസംഖ്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് മൂന്നു വര്‍ഷമെടുത്ത് സമിതി പഠനം നടത്തിയത്.

Advertisment

publive-image

ജര്‍മനിയില്‍ ആകെ ജനങ്ങളില്‍ പകുതിപ്പേരും ഏതെങ്കിലും തരത്തിലുള്ള മുസ്ളിം വിരുദ്ധ പ്രസ്താവനകളോടു യോജിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമ്പത് പേരടങ്ങിയ സമിതി 400 പേജ് റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെയും, പോലീസിന്റെ കണക്കുകളുടെയും, വിവേചന വിരുദ്ധ സംഘടനകള്‍, കൗണ്‍സിലിങ് സെന്ററുകള്‍, എന്‍ജിഒകള്‍ എന്നിവ ശേഖരിച്ച രേഖകളുടെയും അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്.

ഇസ്ളാം മതവിശ്വാസികളെ വിദേശികളെയെന്ന പോലെ പരിഗണിക്കുന്നതും അവരോട് വിദ്വേഷ മനോഭാവം വച്ചുപുലര്‍ത്തുന്നതും രാജ്യത്ത് സാധാരണമായിക്കഴിഞ്ഞു എന്നാണ് കണ്ടെത്തല്‍.

2017 മുതല്‍ ഇസ്ളാമോഫോബിക് കുറ്റകൃത്യങ്ങള്‍ പോലീസ് റെക്കോഡുകളില്‍ പ്രത്യേകം രേഖപ്പെടുത്തിവരുന്നു. അന്നു മുതല്‍ പ്രതിവര്‍ഷം 700 മുതല്‍ 1000 കുറ്റകൃത്യങ്ങള്‍ വരെ ഇത്തരത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്നുണ്ട്.

Advertisment