കടബാധ്യത കുറയ്ക്കാന്‍ നടപടികളുമായി ലങ്ക

author-image
athira p
New Update

കൊളംബോ: ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ നിന്നു മുക്തമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയില്‍, ആഭ്യന്തര കടം കുറയ്ക്കാന്‍ പുതിയ നടപടി.

Advertisment

publive-image

ആകെ 83 ബില്യന്‍ ഡോളറാണ് ലങ്കയുടെ കടം. ഇതില്‍ 41.5 ബില്യന്‍ വിദേശ കടവും 42.1 ബില്യന്‍ ആഭ്യന്തര കടവും. ആഭ്യന്തര കടം പകുതിയായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഹ്രസ്വകാല ട്രഷറി ബില്ലുകള്‍ ദീര്‍ഘകാല ബോണ്ടുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കടത്തിന്റെ ഘടന മാറ്റുന്നതിനുള്ള നടപടികളില്‍ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നില്ലെങ്കിലും രാജ്യത്ത് അഞ്ച് ദിവസത്തെ ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ ആശങ്കാലുകരായി കൂട്ടത്തോടെ വലിയ തുകകള്‍ പിന്‍വലിക്കുന്നത് ഒഴിവാക്കാനാണിത്.

ഇതിനൊപ്പം, വിദേശ കടത്തില്‍ മുപ്പത് ശതമാനം ഇളവ് നല്‍കാനും അഭ്യര്‍ഥിക്കും. ചൈനയില്‍നിന്നും ഇന്ത്യയില്‍നിന്നുമാണ് ലങ്ക ഏറ്റവും കൂടുതല്‍ വിദേശ കടമെടുത്തിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ ഐഎംഎഫ് സോപാധികമായി 2.9 ബില്യന്‍ ഡോളര്‍ സഹായ പാക്കേജ് നല്‍കിയിരുന്നു.

Advertisment