ഫ്രാന്‍സില്‍ കലാപം തുടരുന്നു; മേയറുടെ വസതി ആക്രമിച്ചു

author-image
athira p
New Update

പാരീസ്: പതിനേഴുകാരനെ പോലീസ് വെടിവച്ചു കൊന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അഞ്ചാം ദിവസവും തുടര്‍ന്നു. കഴിഞ്ഞ ജൂണ്‍ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറില്‍ പട്ടാപ്പകലാണ് 17കാരനായ നാഹില്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്.

Advertisment

publive-image

അക്രമ സംഭങ്ങളില്‍ കുറവുണ്ടായെങ്കിലും പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ തന്നെ സമ്മതിക്കുന്നു. ആകെ അറസ്ററിലായവരുടെ എണ്ണം രണ്ടായിരത്തോളമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ പാരീസ്, ലിയോണ്‍, മാര്‍സെയില്‍ എന്നിവിടങ്ങളില്‍ 45,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

10 ഷോപ്പിങ് മാളുകള്‍, 200 സൂപ്പര്‍മാര്‍ക്കറ്റുകള്‍, 250 പുകയില കടകള്‍, 250 ബാങ്ക് ഔട്ട്ലെറ്റുകള്‍ എന്നിവ തകര്‍ക്കുകയോ, കൊള്ളയടിക്കുകയോ ചെയ്തതായി ധനമന്ത്രി ബ്രൂണോ ലെ മെയറെ അറിയിച്ചു.

ഇതിനിടെ സൗത് പാരീസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക് പ്രക്ഷോഭകാരികള്‍ കാര്‍ ഓടിച്ചുകയറ്റി. അക്രമത്തില്‍ ഭാര്യക്കും മകനും പരിക്കേറ്റതായി മേയര്‍ പറഞ്ഞു. പ്രക്ഷോഭകാരികള്‍ തന്റെ വീട്ടിലേക്ക് ഒരു കാര്‍ ഇടിച്ചുകയറ്റുകയും തീയിടുകയും ചെയ്തെന്നും ഈസമയം കുടുംബം ഉറങ്ങുകയായിരുന്നുവെന്നും മേയര്‍ വിന്‍സെന്റ് ജീന്‍ബ്രൂണ്‍ ട്വിറ്ററില്‍ കുറിച്ചു

Advertisment