പ്രിഗോഷിന്‍ റഷ്യയില്‍ തന്നെയുണ്ടെന്ന് ബലാറസ് പ്രസിഡന്റ്

author-image
athira p
New Update

മിന്‍സ്ക്: റഷ്യന്‍ സൈന്യത്തിനെതിരേ വിമത നീക്കം നടത്തിയ കൂലിപ്പട്ടാളത്തിന്റെ തലവന്‍ യിവ്ജെനി പ്രിഗോഷിന്‍ റഷ്യയില്‍ തന്നെയുണ്ടെന്ന് ബലാറസ് പ്രസിഡന്റ് അലക്സാണ്‍ഡര്‍ ലുകഷെങ്കോ. അട്ടിമറി നീക്കം നടത്തിയിട്ടും റഷ്യന്‍ സര്‍ക്കാര്‍ മാപ്പ് നല്‍കിയ പ്രിഗോഷിന്‍ ബലാറസിലേക്കു പൊയ്ക്കൊള്ളണം എന്നായിരുന്നു ഉപാധി.

Advertisment

publive-image

എന്നാല്‍, പ്രിഗോഷിന്‍ നിലവില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലുള്ളതായാണ് ലുകാഷെങ്കോ പറയുന്നത്. സ്വകാര്യ പട്ടാളമായ വാഗ്നര്‍ അംഗങ്ങള്‍ അവരുടെ ക്യാമ്പുകളില്‍തന്നെയുണ്ടെന്നും ലുകാഷെങ്കോ.

പ്രിഗോഷിനും റഷ്യന്‍ അധികൃതര്‍ക്കുമിടയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി, പ്രിഗോഷിനെ വിമത നീക്കത്തില്‍ നിന്നു പിന്തിരിപ്പിച്ചത് ലുകാഷെങ്കോ ആയിരുന്നു. ഇതെത്തുടര്‍ന്ന് ജൂണ്‍ 24ന് ബലറസിലേക്കു പോയ പ്രിഗോഷിന്‍ അന്ന് വൈകീട്ടുതന്നെ തിരിച്ച് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെത്തിയെന്നാണ് സൂചന.

സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വാസിലിയേവ്സ്കി ദ്വീപിലെ തന്റെ ഓഫിസില്‍ പ്രിഗോഷിന്‍ ഉണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇയാളുടെ സ്വകാര്യ വിമാനം ജൂണ്‍ അവസാനം ബെലറൂസിലെത്തി അന്നു വൈകിട്ടുതന്നെ തിരിച്ചുപറന്നതായി ബിബിസിയും പറയുന്നു.

അതേസമയം, പ്രിഗോഷിന്റെ യാത്ര തങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നാണ് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതികരണം.

Advertisment