ഇന്തോനേഷ്യയില്‍നിന്നും ശ്രീലങ്കയില്‍ നിന്നും കടത്തിയ പുരാവസ്തുക്കള്‍ നെതര്‍ലന്‍ഡ്സ് തിരിച്ചുനല്‍കും

author-image
athira p
New Update

ആംസ്ററര്‍ഡാം: കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്തോനേഷ്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നും കടത്തിക്കൊണ്ടുപോയ നൂറുകണക്കിന് പുരാവസ്തുക്കളും കരകൗശല വസ്തുക്കളും തിരിച്ചുനല്‍കാന്‍ നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ തീരുമാനിച്ചു.

Advertisment

publive-image

രണ്ട് ഡച്ച് മ്യൂസിയങ്ങളിലായാണ് ഇപ്പോഴിവ സൂക്ഷിച്ചിരിക്കുന്നത്. കൊള്ളയടിച്ച 478 വസ്തുക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. കൊളോണിയല്‍ കാലത്തെ സാംസ്കാരിക വസ്തുക്കള്‍ തിരിച്ചു നല്‍കുന്നതിനുള്ള ഉപദേശക സമിതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശ്രീലങ്കയിലെ കാന്‍ഡി രാജാവിന്റെ ആചാരവെടി മുഴക്കുന്ന പീരങ്കിയാണ് തിരിച്ചു നല്‍കുന്നവയില്‍ പ്രധാനപ്പെട്ടത്. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയാല്‍ നിര്‍മിച്ച പീരങ്കിയില്‍ മാണിക്യക്കല്ലുകള്‍ വരെ പതിപ്പിച്ചിട്ടുണ്ട്. 1800 മുതല്‍ ഇത് നെതര്‍ലന്‍ഡ്സിലെ മ്യൂസിയത്തിലാണ്. 1765ല്‍ ഡച്ച് ഈസ്ററ് ഇന്ത്യ കമ്പനി കാന്‍ഡി ഉപരോധിച്ച സമയത്ത് കൊള്ളയടിച്ചതാണ് ഇത്.

ഇന്തോനേഷ്യയിലെ ലൊമ്പോക് ദ്വീപില്‍ നിന്ന് മോഷ്ടിച്ച "ലൊമ്പോക്ക് നിധി' എന്നറിയപ്പെടുന്ന രത്നങ്ങളാണ് ഇന്തോനേഷ്യക്ക് തിരിച്ചു നല്‍കുന്നതില്‍ പ്രധാനപ്പെട്ടത്. ജൂലൈ 10ന് ലൈയ്ഡനിലെ വൊകെന്‍കുന്‍ഡെ മ്യൂസിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇവ ഔദ്യോഗികമായി കൈമാറും.

Advertisment