തീവ്ര വലതുപക്ഷത്തിന്റെ വളര്‍ച്ച കുടിയേറ്റത്തെ തളര്‍ത്തും

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നത് കുടിയേറ്റ നയങ്ങളെ വിപരീതമായി സ്വാധീനിക്കും. രാജ്യത്തെ വര്‍ധിച്ചു വരുന്ന വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റം വലിയ തോതില്‍ പ്രോത്സാഹിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. എന്നാല്‍, വലതുപക്ഷത്തിനുള്ള ജനപിന്തുണ വര്‍ധിച്ചാല്‍ സര്‍ക്കാരിന് ഇതില്‍നിന്നും പിന്നോട്ടു പോകേണ്ടിവരും.

Advertisment

publive-image

മുസ്ളിംകളോടും വിദേശ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടുമുള്ള വിദ്വേഷം തന്നെയാണ് യൂറോപ്പില്‍ ഉടനീളം തീവ്ര വലതുപക്ഷത്തിന്റെ മുഖമുദ്ര. വിദ്വേഷത്തില്‍ അധിഷ്ഠിതമായ നയം നടപ്പാക്കാന്‍ ഇവര്‍ അധികാരത്തിലേറണമെന്നില്ല. ജനങ്ങള്‍ക്ക് ഇവരുടെ നയങ്ങളോട് യോജിപ്പുണ്ടെന്നു തോന്നിയാല്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നയരൂപീകരണത്തെയും വലതുപക്ഷ ആശയങ്ങള്‍ സ്വാധീനിക്കും എന്നതാണ് ജര്‍മനിയുടെ തന്നെ മുന്‍ അനുഭവം.

അംഗല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായിരുന്ന കാലത്ത് അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടതാണ് വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കാന്‍ അവസരം നല്‍കിയതെന്നൊരു വിമര്‍ശനം നിലവിലുള്ളതാണ്. അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള വിദ്വേഷം ആളിക്കത്തിച്ച് അത് തങ്ങള്‍ക്ക് അനുകൂലമായ വോട്ടാക്കി മാറ്റാന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിക്ക് അന്നു സാധിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഉദാരമായിരുന്ന പല നയങ്ങളിലും അയവ് വരുത്താന്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനും ജര്‍മന്‍ സര്‍ക്കാരും നിര്‍ബന്ധിതമായിരുന്നു.

ഇടക്കാലത്ത് ശക്തി ക്ഷയിച്ച എഎഫ്ഡി വീണ്ടും തിരിച്ചുവരവ് നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ രാജ്യത്തിപ്പോള്‍ പ്രകടമാണ്. ഇതിനൊപ്പം, ഇസ്ളാമോഫോബിയയും കുടിയേറ്റക്കാരോടുള്ള വിരോധവും ജര്‍മനിയില്‍ ശക്തമാണെന്ന സൂചനകള്‍ പുറത്തുവരുന്നത് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മനിയോടുള്ള താത്പര്യം കുറയ്ക്കാനും ഇടയാക്കും.

Advertisment