രാസായുധങ്ങള്‍ പൂര്‍ണമായി നശിപ്പിച്ചെന്ന് യുഎസ്

author-image
athira p
New Update

വാഷിങ്ടണ്‍: രാജ്യത്തിന്റെ പക്കലുണ്ടായിരുന്ന രാസായുധങ്ങള്‍ മുഴുവന്‍ നശിപ്പിച്ചു കളഞ്ഞതായി യുഎസ് സര്‍ക്കാര്‍ അവകാശപ്പെട്ടു. അവസാനത്തെ രാസായുധവും നശിപ്പിച്ചെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Advertisment

publive-image

ഒന്നാം ലോക മഹായുദ്ധകാലം മുതല്‍ നിര്‍മിച്ച രാസായുധങ്ങള്‍ യുഎസിന്റെ ശേഖരത്തിലുണ്ടായിരുന്നു. പത്തു വര്‍ഷമെടുത്താണ് ഇവ മുഴുവന്‍ നശിപ്പിച്ചതെന്ന് യുഎസ് പറയുന്നു. 30,000 ടണ്‍ ആയുധങ്ങള്‍ ഔദ്യോഗിക കണക്കിലുണ്ടായിരുന്നു.

ശീതയുദ്ധകാലത്തിനു ശേഷമാണ് അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരം രാസായുധങ്ങള്‍ നശിപ്പിക്കാന്‍ യുഎസ് തീരുമാനമെടുത്തത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30നകം ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

1997ല്‍ നടത്തിയ കണ്‍വന്‍ഷനില്‍, 193 രാജ്യങ്ങളാണ് രാസായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്.

Advertisment