എ.എഫ്.ഡി. വീണ്ടും ശക്തി പ്രാപിക്കുന്നു; ജര്‍മനിയ്ക്ക് ഞെട്ടല്‍

author-image
athira p
New Update

ബെര്‍ലിന്‍: ജര്‍മനിയില്‍ ഒരിടവേളയ്ക്കു ശേഷം തീവ്ര വലതുപക്ഷ പ്രസ്ഥാനം വീണ്ടും ശക്തി പ്രാപിക്കുന്നു. വംശവെറിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) സോന്‍ബെര്‍ഗ് കൗണ്ടി തെരഞ്ഞെടുപ്പില്‍ വിജയം നേടിയതോടെയാണ് ഇതിന്റെ പ്രത്യക്ഷ സൂചന ദൃശ്യമായത്.

Advertisment

publive-image

കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ എ.എഫ്.ഡി. സ്ഥാനാര്‍ഥി റോബര്‍ട് സെസ്സല്‍മാന്‍ 52.8% വോട്ടുനേടിയാണ് വിജയിച്ചത്. 50,000 വോട്ടര്‍മാര്‍ മാത്രം അധിവസിക്കുന്ന, ജനസാന്ദ്ര താരതമ്യേന കുറഞ്ഞ പ്രദേശമാണ് സോന്‍ബെര്‍ഗ്. എങ്കില്‍പ്പോലും എ.എഫ്.ഡി. തിരിച്ചുവരുന്നതിന്റെ സൂചനയായി തന്നെയാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.

ഹിറ്റ്ലറുടെ നാഷനല്‍ സോഷ്യലിസ്ററ് പാര്‍ട്ടിക്ക് 1930കളില്‍ ആദ്യം വേരോട്ടമുണ്ടായ തുരിംഗിയയില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പോടെ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നാണ് അനുമാനിക്കുന്നത്. ഇവിടെ എ.എഫ്.ഡി. വന്‍ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്.
മുന്‍ സ്വേച്ചാധിപതി ഹിറ്റ്ലറുടെ ഓര്‍മ്മകളെ താലോലിച്ചു വളര്‍ത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ എഎഫ്ഡിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ജര്‍മന്‍കാരെ, വിദേശികളെ ഒട്ടൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്, ഉറക്കം കെടുത്തുന്നത്.

 

Advertisment