ജോ ബൈഡന്‍ യൂറോപ്യന്‍ പര്യടനം തുടങ്ങി

author-image
athira p
New Update

ബര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യൂറോപ്യന്‍ പര്യടനം തുടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശിച്ചശേഷം ലിത്വേനിയയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ സംബന്ധിക്കുന്ന അദ്ദേഹം പുതുതായി നാറ്റോയിലെത്തുന്ന ഫിന്‍ലന്‍ഡ് കൂടി സന്ദര്‍ശിക്കും.

Advertisment

publive-image

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഒക്ടോബറില്‍ അധികാരത്തിലെത്തിയതിനു ശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്. ചാള്‍സ് രാജാവുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി.

യുക്രെയ്ന് ക്ളസ്ററര്‍ ബോംബ് നല്‍കാന്‍ യു.എസ് അംഗീകാരം നല്‍കിയതും നാറ്റോ വിപുലീകരണവും ചര്‍ച്ചയാകുന്നതിനിടെ ബൈഡന്റെ യൂറോപ്യന്‍ സന്ദര്‍ശനം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

വിന്‍ഡ്സര്‍ കാസിലില്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചു.
ചാള്‍സ് രാജാവുമായുള്ള ചര്‍ച്ചയില്‍ കാലാവസ്ഥാ സംരംഭങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ജൂലൈ 11, 12 തീയതികളില്‍ നാറ്റോ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി തിങ്കളാഴ്ച രാത്രി ബിഡന്‍ ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിലേക്ക് പോകും. ലിത്വാനിയയിലേക്കുള്ള തന്റെ യാത്രയ്ക്ക് ശേഷം, ബൈഡന്‍ ഫിന്‍ലന്‍ഡിലേക്ക് പോകും, അത് നാറ്റോ സഖ്യത്തിലെ ഏറ്റവും പുതിയ അംഗമാണ്. നാറ്റോയില്‍ യുക്രെയ്നിന് അംഗത്വം നല്‍കുന്നതു സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകും.

അതേസമയം റഷ്യന്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ അമേരിക്ക യുക്രെയ്ന് ക്ളസ്ററര്‍ ബോംബുകള്‍ നല്‍കും. അന്താരാഷ്ട്ര തലത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും ക്ളസ്ററര്‍ ബോബംബുകളുടെ ഉപയോഗം അവസാനിപ്പിക്കുന്ന ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുള്ളതാണെങ്കിലും, യുഎസ്, റഷ്യ, ചൈന, ഇന്ത്യ, യുക്രെയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല.