അയര്‍ലണ്ടിലെ ടാക്സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പെരുകുന്നു

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ടാക്സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പെരുകുന്നു. ഒരിക്കലുമില്ലാത്തത്ര പരാതികളാണ് രാജ്യത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ ഉണ്ടാവുന്നതെന്ന് എന്‍ ടി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

രാജ്യത്ത് ആവശ്യത്തിന് ടാക്സി ഡ്രൈവര്‍മാരെ കിട്ടാനില്ലാത്തപ്പോഴാണ് അവരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികളുടെ കുത്തൊഴുക്കും. കാഷ് ലെസ്് പേയ്‌മെന്റുമായി ബന്ധപ്പെട്ടും മോശമായ പെരുമാറ്റവും അമിത ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ നൂറുകൂട്ടം പരാതികളാണ് പരാതികളാണ് ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ ഉയരുന്നത്.

കാഷ് ലെസ് പേമെന്റ്് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികളുള്ളത്. കഴിഞ്ഞ വര്‍ഷം ഈ ഒറ്റ വിഷയത്തില്‍ മാത്രം 1,625 പരാതികളാണ് ലഭിച്ചത്.കാഷ് ലെസ് പേമെന്റുകള്‍ സ്്വീകരിക്കണമെന്ന് എന്‍ ടി എ നിഷ്‌കര്‍ഷിച്ചിരുന്നു.ഇതോടെ ഇത്തരം പരാതികള്‍ 2021ലേതിനേക്കാള്‍ മൂന്നിരട്ടിയായി പെരുകിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.മുന്‍ റെക്കോഡായ 2019ലേ(1383)തിനെക്കാള്‍ 17 ശതമാനം കൂടുതലാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.2022 സെപ്തംബറില്‍ കാഷ്ലെസ് പേയ്‌മെന്റ് ടെര്‍മിനലുകള്‍ അവതരിപ്പിച്ചതാണ് പരാതികളുടെ പെരുക്കത്തിന് കാരണമെന്ന് എന്‍ ടി എ അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ പകുതിയും അമിത നിരക്ക് ഈടാക്കലുമായി ബന്ധപ്പെട്ടവയാണ്. ഇത്തരത്തിലുള്ള 793 കേസുകളാണുണ്ടായത്.മോശമായി പെരുമാറിയതു സംബന്ധിച്ചവയാണ് 30% പരാതികള്‍. 481 പേരാണ് ഡ്രൈവര്‍മാരര്‍ക്കെതിരെ പരാതി കെട്ടഴിച്ചത്.40 ശതമാനം പരാതികളിലും ഡ്രൈവര്‍ക്ക് പിഴയോ താക്കീതോ പ്രോസിക്യൂഷനെ നേരിടേണ്ടി വന്നെന്നും എന്‍ ടി എ പറഞ്ഞു.

അതേസമയം ടാക്സികളേയും റോഡിന്റെ നിലവാരത്തേയും കുറിച്ചുള്ള പരാതികള്‍ മുന്‍ വര്‍ഷത്തെ 50ശതമാനത്തില്‍ നിന്നും 42 ആയി കുറഞ്ഞു.

പരിശോധനകള്‍… പിഴകള്‍

ടാക്സികളിലും ചെറുകിട പബ്ലിക് സര്‍വീസ് വാഹനങ്ങളിലും ഡ്രൈവര്‍മാരിലും കഴിഞ്ഞ വര്‍ഷം 204,000ലധികം പരിശോധനകള്‍ നടത്തി. 655 ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ ദി സ്പോട്ട് പിഴ ചുമത്തി.വാഹനത്തിന്റെ വിശദാംശങ്ങള്‍ എന്‍ടിഎയെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് ഏറ്റവും കൂടുതല്‍ പേര്‍(21%) കുടുങ്ങിയത്.അകാരണമായി യാത്രക്കാരനെ കയറ്റാതിരിക്കുക,ടാക്സി രസീത് നല്‍കാതിരിക്കുക എന്നിവയും പരാതിക്ക് കാരണമായി.

ലൈസന്‍സില്ലാത്തവര്‍
ലൈസന്‍സില്ലാത്ത വാഹനം ഓടിച്ച 146 ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷനുകള്‍ ആരംഭിച്ചതായി എന്‍ടിഎ അറിയിച്ചു.കോവിഡ് ആരംഭിച്ചതിന് ശേഷം അയര്‍ലണ്ടിലെ ടാക്സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം കുറഞ്ഞതായി കണക്കുകള്‍ പറയുന്നു.25393 ഡ്രൈവര്‍മാരേ ഇപ്പോള്‍ രാജ്യത്തുള്ളു.2020 മാര്‍ച്ചിനെ അപേക്ഷിച്ച് 1,835 ടാക്സികളുടെയും ചെറുകിട പബ്ലിക് സര്‍വ്വീസ് വാഹനങ്ങളുടെയും കുറവുണ്ടെന്നും കണക്കുകള്‍ പറയുന്നു