ലിത്വാനിയയില്‍ നാറ്റോ ഉച്ചകോടി ആരംഭിച്ചു

author-image
athira p
New Update

വില്‍നിയസ് : ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ നാറ്റോ ഉച്ചകോടി ആരംഭിച്ചു.ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ചൊവ്വാഴ്ച ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ വിമാനമിറങ്ങി.സെലന്‍സ്കിയെ കൂടാതെ, യുഎസ് പ്രസിഡന്റ് ജോ ബൈഡനും 31 നാറ്റോ രാജ്യങ്ങളിലെ മറ്റ് രാഷ്ട്രത്തലവന്മാരും സര്‍ക്കാരും വില്‍നിയസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉക്രേനിയന്‍ രാഷ്ട്രത്തലവന്‍ പ്രതിരോധ സഖ്യവുമായി കൂടുതല്‍ അടുത്ത സഹകരണം ചര്‍ച്ച ചെയ്യും. ഉൈ്രകനെ നാറ്റോയില്‍ അംഗമാക്കുന്നതു സംബന്ധിച്ച സുപ്രധാന തീരുമാനമാണ് ഏവരും കാത്തിരിയ്ക്കുന്നത്.

Advertisment

publive-image

അതേസമയം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഉച്ചകോടിക്ക് മുമ്പ്, നീണ്ട ഉപരോധത്തിന് ശേഷം, സ്വീഡന് നാറ്റോയില്‍ ചേരാനുള്ള വഴി തുറന്നത് ഏവരേയും അത്ഭുതപ്പെടുത്തി.

ജര്‍മ്മനി ഏകദേശം 700 ദശലക്ഷം യൂറോയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും സൈനിക ഉപകരണങ്ങളും ഉക്രെയ്നിലേക്ക് അയയ്ക്കും. 25 ലിയോപ്പാഡ് 1 എ 5 യുദ്ധ ടാങ്കുകള്‍ ആണ് ജര്‍മ്മനി ഉക്രെയ്നിന് നല്‍കുന്നത്.എന്നാല്‍ 2003 മുതല്‍ ഈ ഉപകരണങ്ങള്‍ ജര്‍മന്‍ സൈന്യം ഉപയോഗിച്ചിട്ടില്ല. 40 മാര്‍ഡര്‍ കവചിത പേഴ്സണല്‍ കാരിയറുകള്‍,രഹസ്യാന്വേഷണ ഡ്രോണുകളും ഡ്രോണുകളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍,അഞ്ച് കവചിത റിക്കവറി വാഹനങ്ങള്‍ ബുണ്ടസ്വെറിന്റെ പാട്രിയറ്റ് വിമാനവേധ മിസൈലുകള്‍ക്കായുള്ള രണ്ട് ലോഞ്ചറുകള്‍, 20,000 റൗണ്ട് പീരങ്കി വെടിമരുന്ന്, 5000 വെടിയുണ്ടകള്‍,ഫീല്‍ഡ് ഹോസ്പിറ്റലിനുള്ള ഉപഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു തന്ത്രപരമായ മെഡിക്കല്‍ സേവന പായ്ക്ക്, ഫ്രാന്‍സിന്റെ ദീര്‍ഘദൂര മിസൈലുകള്‍ തുടങ്ങിയവയാണ് ഉൈ്രകന് അധികമായി ലഭിക്കുന്നത്.

മൂന്ന് ബില്യണ്‍ യൂറോയ്ക്ക് യുക്രെയ്നിലേക്ക് ആയുധ വിതരണത്തിന് ഫെഡറല്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടുണ്ട്. അംഗീകാരം നല്‍കേണ്ടതില്ലാത്ത ഡെലിവറികളുമുണ്ട്.

മേയില്‍ സെലെന്‍സ്കിജിന്റെ ജര്‍മ്മനി സന്ദര്‍ശനത്തോടനുബന്ധിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍ അടുത്തിടെ ഉക്രെയ്നിന് 2.7 ബില്യണ്‍ യൂറോയുടെ വലിയ ആയുധ പാക്കേജ് വാഗ്ദാനം ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കൂടുതല്‍ ആയുധ സഹായം വാഗ്ദാനം ചെയ്തു.