കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റി. പകരം സുധാകരന്റെ തന്നെ വിശ്വസ്തനായ സണ്ണി ജോസഫ് എം.എൽ.എയ്ക്ക് ചുമതല. എം എം ഹസന്റെ കൺവീനർ സ്ഥാനവും തെറിച്ചു. അടൂർ പ്രകാശ് എം.പി പുതിയ യു.ഡി.എഫ് കൺവീനർ

പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ADV. SUNNY JOSEPH

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റി. കണ്ണൂരിൽ നിന്നുളള നേതാവും സുധാകരൻെറ വിശ്വസ്തനുമായിരുന്ന സണ്ണി ജോസഫ് എം.എൽ.എയാണ് പുതിയ അധ്യക്ഷൻ.

Advertisment

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഇന്ന് വൈകുന്നേരമാണ് കേരളത്തിലെ കോൺഗ്രസിൻെറ നേതൃസ്ഥാനത്ത് മാറ്റം വരുത്തി കൊണ്ട് ഹൈക്കമാൻഡ്  തീരുമാനം എടുത്തത്.


അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട കെ.സുധാകരൻെറ സേവനങ്ങളെ വിലമതിക്കുന്നതായി ഹൈക്കമാൻഡ് പത്രക്കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്.


കെ.സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി നിയമിക്കാനും ധാരണയായിട്ടുണ്ട്.

അധ്യക്ഷസ്ഥാനത്തേക്ക് ആദ്യം മുതൽ ഹൈക്കമാൻഡിൻെറ പരിഗണനയിലുണ്ടായിരുന്ന പേരായിരുന്നു  പേരാവൂർ എം.എൽ.എയായ സണ്ണിജോസഫിൻേറത്.


എന്നാൽ ഇടക്ക് ആൻേറാ ആൻറണിയുടെ പേരിന് മുൻതൂക്കം ലഭിച്ചു. ആൻേറാ ആൻറണി അധ്യക്ഷനാകുമെന്ന സൂചന പുറത്തുവന്നതോടെ വലിയതോതിൽ എതിർപ്പ് ഉയർന്നിരുന്നു.


ഇതോടെയാണ് സണ്ണി ജോസഫിന് അധ്യക്ഷ സ്ഥാനത്തേക്ക് നറുക്ക് വീണത്. സണ്ണി ജോസഫിനും ആൻേറാ അൻറണിക്കും ഒപ്പം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫിൻെറ കൺവീനറായി നിയമിച്ചു. നിലവിലുളള കൺവീനർ എം.എം ഹസനെ മാറ്റികൊണ്ടാണ് അടൂർ പ്രകാശിനെ മുന്നണി കൺവീനറായി നിയമിച്ചത്.

കെ.പി.സി.സിയുടെ വർക്കിങ്ങ് പ്രസിഡൻറുമാരിലും കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. നിലവിലുളള എല്ലാ വർക്കിങ്ങ് പ്രസിഡൻറുമാരെയും മാറ്റി.


എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എം.പി എന്നിവരാണ് പുതിയ വർക്കിങ്ങ് പ്രസിഡൻറുമാർ.


സാമുദായിക സംതുലനം പാലിച്ചുകൊണ്ടാണ് കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി നടത്തിയിരിക്കുന്നത്.

ഉമ്മൻ ചാണ്ടിക്ക് ശേഷം ക്രൈസ്തവ വിഭാഗത്തിൽ നിന്ന്  നേതൃനിരയിൽ ആളില്ലെന്ന പരാതികൾക്കുളള മറുപടി കൂടിയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേ