അബഹ: സൗദിയിലെ സബ്ത്തൽ അലയയിൽ വാഹനം ഇടിച്ച് മരിച്ച പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ താമസിക്കുന്ന വലിയ പീടികക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഹീം (35 ) എന്ന യുവാവിന്റെ മൃതദേഹം കബറടക്കി.
/sathyam/media/post_attachments/Gc3UqzgcIx7TdOVYFWCJ.jpg)
അബഹ - അൽബാഹ റോഡിൽ 200 കിലോമീറ്റർ അകലെയുള്ള സബ്ത്തൽ അലയ എന്ന സ്ഥലത്തു ജൂലൈ 13 നു രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിച്ചയിരുന്നു റഹീം മരിച്ചത്. ഇടിയുടെ ആഘാതതയിൽ ദൂരേക്ക് തെറിച്ച് വീണ് തത്സമയം തന്നെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷമായി സൗദിയിൽ ഉള്ള റഹീം ഖഫീലിന്റെ ഡ്രൈവർ ആയി ജിദ്ദയിയിൽ ജോലി ചെയ്യുകയായിരുന്നു. സ്കൂൾ അവധി ആയതിനാൽ ഖഫീലിന്റെ ജന്മനാടായ സബ്ത്തൽ അലയയിൽ കുറച്ചു ദിവസം മുൻപാണ് വന്നത്. സ്‌പോൺസറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാൻവേണ്ടി അലയ ടൗണിൽ വാഹനം നിറുത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ഭാര്യ ഷബ്‌ന ഷെറിൻ, മക്കൾ ദിയ ഫർഷ (5), റൂഹ (2), മാതാവ് ആയിഷ, സഹോദരിമാർ, റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭർത്താക്കന്മാർ മുസ്തഫ, അയ്യൂബ്, റഫീഖ്.
മൃതദേഹം കബറടക്കാൻ വേണ്ട നിയമ സഹായങ്ങൾ ചെയ്തത് ഇന്ത്യൻ സോഷ്യൽ ഫോറം അലയ പ്രസിഡണ്ട് നാസർ നാട്ടുകല്ലും റഹീമിന്റെ കുടുംബക്കാരും സുഹൃത്തുക്കളെയും ആയിരുന്നു. സബ്ത്തൽ അലയ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ അലയ കബർസ്ഥാനിൽ ഖബറടക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us