എയര്‍ ഇന്ത്യ വന്‍ കുതിപ്പിലേക്ക്, 100 ബില്യണ്‍ ഡോളര്‍ മുടക്കി 500 വിമാനങ്ങള്‍ വാങ്ങുന്നു

author-image
Charlie
New Update

publive-image

Advertisment

ഡല്‍ഹി; നൂറു ബില്യണ്‍ ഡോളര്‍ മുടക്കി 500 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ തെയ്യാറെടുക്കുന്നു. ടാറ്റാ ഗ്രൂപ്പിന്റെ കയ്യിലെത്തിയതോടെ വ്യോമഗതാഗത മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് എയര്‍ ഇന്ത്യ തെയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടെ 500 എണ്ണം വാങ്ങാന്‍ തിരുമാനിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍ ഇന്ത്യയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പങ്കാൡമുളള വിസ്താരയും തമ്മില്‍ ലയിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഉടനെയാണ് 500 വിമാനങ്ങള്‍ വാങ്ങുന്നുവെന്ന വിവരം പുറത്ത് വന്നത്. 2022 ജനുവരിയിലാണ് 70 വര്‍ഷം പൊതുമേഖലയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് തിരിച്ചെടുത്തത്.

400 ചെറിയ വിമാനങ്ങളും നൂറു വലിയ വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ വാങ്ങുക. വലിയ വിമാനങ്ങളില്‍ എയര്‍ ബസ് എ-350, ബോയിംഗ് 787, 777 എന്നിവയും ഉള്‍പ്പെടുന്നു. ദേശീയ- അന്തര്‍ദേശീയ വ്യോമഗതാഗത രംഗത്ത് വലിയ ബ്രാന്‍ഡായി മാറുക എന്ന ലക്ഷ്യം വച്ചാണ് എയര്‍ ഇന്ത്യ ഈ വലിയ പദ്ധതിക്കൊരുങ്ങുന്നത്. ഗള്‍ഫ് മേഖലയിലെ കമ്പനികളില്‍ നിന്നുള്ള കടുത്ത മല്‍സരം നേരിടുക എന്ന ഉദ്ദേശത്തോടെയും പൈലറ്റുമാരുടെയും വിമാനജോലിക്കാരുടെയും കടുത്ത ദൗര്‍ലഭ്യം മറികടക്കുക എന്ന ഉദ്ദേശത്തോടെയുമാണ് എയര്‍ ഇന്ത്യ ഈ നീക്കം നടത്തുന്നത്.

Advertisment