09
Friday June 2023
ലേഖനങ്ങൾ

യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വം എന്തുകൊണ്ട് ലഭിച്ചില്ല ? വീറ്റോ അധികാരം നഷ്ടപ്പെട്ടതിന് പിന്നില്‍ നെഹ്‌റുവോ ? ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമെന്ത് ? ചോദ്യങ്ങളും സംശയങ്ങളും അനവധി; ബാക്കിയായത് പൂര്‍ണല്ലാത്ത ഉത്തരങ്ങള്‍ മാത്രം

പ്രകാശ് നായര്‍ മേലില
Wednesday, December 14, 2022

ഇന്ത്യക്ക് എന്തുകൊണ്ട് വീറ്റോ അധികാരം ലഭിച്ചില്ല ? കാരണക്കാരൻ നെഹ്‌റുവാണോ ? എന്താണിതിലെ യാഥാർഥ്യം ? വളരെ സങ്കീർണ്ണവും സമകാലിക പ്രാധാന്യവുമുള്ള ഈ വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തിലൂടെ.

നമ്മൾ കാലങ്ങളായി കേൾക്കുന്ന ചോദ്യമാണ്, ഇന്ത്യക്ക് വീറ്റോ അധികാരമുള്ള യു എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിര അംഗത്വം ലഭിക്കാതിരുന്നതിനുള്ള കാരണക്കാരൻ ജവഹർലാൽ നെഹ്‌റുവാണോ എന്ന് ?


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ ശബ്ദം സ്ഥിരമായി അവഗണിക്കാൻ ഐക്യരാഷ്ട്രസഭയ്‌ക്ക്‌ എന്തുകൊണ്ട് കഴിയുന്നു ? അതും ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ?


കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ, ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗത്വത്തിനായി പലവുരു ശ്രമിച്ചിട്ടുണ്ട്. ശക്തമായ ആവശ്യം മുന്നോട്ടുവച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ചൈന അത് വീറ്റോ ചെയ്യുകയായിരുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്,റഷ്യ എന്നീ രാജ്യങ്ങൾ ഇന്ത്യയെ രക്ഷാസമിതിയിൽ സ്ഥിര അംഗമാക്കുന്നതിനെ പിന്തുണച്ച സന്ദർഭങ്ങളിലൊക്കെ ചൈന ആ പ്രസ്താവ്യം വീറ്റോ ചെയ്യുകയാണുണ്ടായത്. ഒന്നല്ല പല തവണ.

നമുക്കറിയാം ചൈന ഇന്ത്യയുമായി കടുത്ത വിദ്വേഷത്തിലാണ്. മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്മാരായ ഭീകരരെ അന്താരാഷ്ട്ര തീവ്രവാദികളായി പ്രഖ്യാപിക്കാൻ അമേരിക്ക നടത്തിയ പല ശ്രമങ്ങളും ചൈന വീറ്റോ ചെയ്തതുമൂലം നടക്കാതെ പോയി. ഭീകരർ ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രരായി വിലസുകയാണ്.

ചൈനയുടെ വിരോധത്തിലെ മുഖ്യകണ്ണി ദലൈലാമയും അരുണാചൽ പ്രദേശുമാണ്. മറ്റൊന്ന് ഇന്ത്യ ഈ മേഖലയിൽ കരുത്താർജ്ജിക്കുന്നത് ചൈനയ്ക്ക് വലിയ വെല്ലുവിളിയാണ്.

അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്ന നിലയിലാണ് ചൈന നോക്കിക്കാണുന്നത്. ചൈനയുടെ നോട്ടപ്പുള്ളിയായ ടിബറ്റൻ ആത്മീയഗുരു ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകുകയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഒരു പ്രവാസ ടിബറ്റൻ സർക്കാരിന് ഇന്ത്യയിൽ രൂപം നൽകുകയും ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അവരുടെ തലസ്ഥാനമാക്കാൻ അനുവദിക്കുകയും ചെയ്തത് ചൈനയെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയിട്ടുള്ളത്..

അതവിടെ നിൽക്കട്ടെ….വിഷയത്തിലേക്ക് വരാം,

2004 ൽ ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം ” ഇന്ത്യക്ക് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ അംഗമാകാനുള്ള ക്ഷണം ജവഹർലാൽ നെഹ്‌റു നിരസിച്ചുവെന്നും അത് ചൈനക്ക് നൽകാൻ സാക്ഷാൽ നെഹ്‌റു തന്നെ സഹായിച്ചുവെന്നുമായിരുന്നു ” ഈ റിപ്പോർട്ട് ഒരു പത്രസമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് വീണ്ടും ഉന്നയിച്ചത്.

ശശി തരൂർ രചിച്ച ” Nehru: The Invention of India ” എന്ന പുസ്തകത്തിൽ പറയുന്നത് ” 1953 ൽ ഇന്ത്യക്ക് ലഭിച്ച യു. എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരമായ അംഗത്വം നെഹ്‌റു ചൈനയ്ക്കു നൽകുകയായിരുന്നു എന്നാണ്. നെഹ്‌റു അംഗത്വം നിരാകരിച്ച ഫയൽ അക്കാലത്ത് ഇന്ത്യയിലെ പല നേതാക്കളും കണ്ടിട്ടുണ്ടെന്നും തായ്‌വാനുശേഷം ചൈനയ്ക്ക് ആ അംഗത്വം നൽകാൻവേണ്ടി അദ്ദേഹം സഹായിച്ചു എന്നുമാണ് തരൂർ തൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.


മുൻ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച അരുൺ ജെറ്റ്ലിയും ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗത്വം ലഭിക്കാൻ നെഹ്‌റുവാണ് കാരണക്കാരൻ എന്ന് പറഞ്ഞിരുന്നു. ചൈന, കശ്മീർ വിഷയങ്ങളിൽ നെഹ്‌റുവിന്റെ നിലപാടുകൾ തെറ്റായിരുന്നെന്നും 1955 ൽ നെഹ്‌റു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തു ചൂണ്ടിക്കാട്ടി ജെറ്റ്ലി വെളിപ്പെടുത്തൽ നടത്തിയിരുന്നു.


അന്ന് ജെയ്റ്റ്‌ലി തന്റെ ട്വീറ്റിൽ കുറിച്ചു. ” 1955 ഓഗസ്റ്റ് രണ്ടിന് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് ഇങ്ങനെ കത്തെഴുതി, ചൈനയ്ക്ക് യുഎൻ അംഗത്വവും , ഇന്ത്യക്ക് രക്ഷാസമിതിയിലും ഇടം നൽകണമെന്ന് അമേരിക്ക അനൗപചാരികമായി പറഞ്ഞിട്ടുണ്ട്. നമുക്ക് ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തം. കാരണം രക്ഷാസമിതിയിൽ ചൈന ഇല്ലാത്തത് അവരോടുള്ള അനീതിയാകും “.

1950 കൾ മുതൽ ചൈനക്ക് രക്ഷാസമിതിയിൽ അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. ഈ സീറ്റ് തായ്‌വാന്റെ പക്കലായിരുന്നു. 1949 ൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഉദയത്തോടെ ചിയാംഗ് കൈഷേഖിന്റെ റിപ്പബ്ലിക് ഓഫ് ചൈന ഇല്ലാതായെങ്കിലും രക്ഷാസമിതി അംഗത്വം ചിയാംഗ് കൈഷേഖിന്റെ നേതൃത്വത്തിനായിരുന്നു. എന്നാൽ ഐക്യ രാഷ്ട്രസഭ ഈ സീറ്റ് ചൈനയ്ക്ക് നൽകാൻ വിസമ്മതിച്ചതുകൊണ്ടാണ് ഇന്ത്യക്ക് അത് ലഭിക്കാൻ അർഹത കൈവന്നത്.

ശശി തരൂർ തൻ്റെ പുസ്തകത്തിൽ ആധികാരികമായിത്തന്നെ വ്യകതമാക്കുന്നത് ” ഈ വിഷയത്തിൽ ചൈനക്ക് വേണ്ടി ജവഹർലാൽ നെഹ്‌റു വാദിച്ചു എന്നാണ് ” അങ്ങനെ ഇന്ത്യയുടെ നിലപാടുമൂലം ഒടുവിൽ ചൈനയ്ക്ക് വീറ്റോ പവറുള്ള രക്ഷാസമിതയിലെ സ്ഥിരാംഗത്വം നൽകാൻ യു.എൻ നിർബന്ധിതമാകുകയായിരുന്നു”

നെഹ്‌റു എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടത് എന്നതിൽ ഇന്നും ഭിന്നാഭിപ്രായങ്ങളാണുള്ളത്. ചൈനയുമായി സംഘർഷം ഇല്ലാതാക്കാനും ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്താനും ഈ ത്യാഗത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താനുമൊക്കെയാകാം നെഹ്‌റു ഈ തീരുമാനത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് പലരുടെയും അനുമാനം.

അപ്പോഴും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും യോജിപ്പിലെത്തുന്ന ഒരു വസ്തുത, ചൈന ഒരുകാലത്തും ഇന്ത്യയുടെ സുഹൃദ് രാജ്യമായി മാറിയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ രക്ഷാസമിതിയിൽ അവർക്കായി നാം ഉപേക്ഷിച്ച സ്ഥിരാംഗത്വം ഇന്ത്യക്ക് വലിയ ആഘാതമായി ഇന്നും നിലനിൽക്കുന്നു എന്നതുമാണ്.

-പ്രകാശ് നായർ മേലില 

More News

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും  കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]

error: Content is protected !!