09
Friday June 2023
പ്രതികരണം

കേരളം ഇത് കണ്ടുപഠിക്കണം, തമിഴ്‌നാട് മുതലെടുക്കുന്നത് ഇവിടുത്തെ സാഹചര്യം തന്നെ! കേരള അതിർത്തിയിൽ മദ്യം വിറ്റു ലാഭം കൊയ്യുന്ന തമിഴ്നാട്

പ്രകാശ് നായര്‍ മേലില
Monday, December 26, 2022

representational image

കേരള അതിർത്തിയിൽ മദ്യം വിറ്റു ലാഭം കൊയ്യുന്ന തമിഴ്നാട്…അതാണ് തമിഴ്‌നാട് ശൈലി. അവിടെ ഉൽപ്പാദിപ്പിക്കുന്ന പഴം, പച്ചക്കറി, നേന്ത്രക്കായ, തേങ്ങ, മാമ്പഴം, മുട്ട, കോഴി, കാള, മാക്സി, കൈലി, മുണ്ട്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ പ്രധാനമാർക്കറ്റാണ് നമ്മുടെ കേരളം. തരിശായിക്കിടക്കുന്ന അവിടുത്തെ ലക്ഷക്കണക്കിനേക്കർ സ്ഥലത്ത് ജലലഭ്യത ഉണ്ടായാൽ അവരവിടെ പൊന്നുവിളയിക്കുമെന്നുറപ്പാണ്. അതിനാണവർ കേരളത്തിലെ നദീസംയോജനത്തിനായി നിരന്തരം മുറവിളികൂട്ടുന്നത്.

ഞാൻ പറഞ്ഞുവരുന്നത് അതൊന്നുമല്ല.. ഇക്കഴിഞ്ഞ ഡിസംബര്‍ 22 വ്യാഴാഴ്ച രാവിലെ തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തുള്ള ശ്രീ പത്മനാഭപുരം കൊട്ടാരം കണ്ടു മടങ്ങും വഴി കേരള അതിർത്തിയായ കളിയിക്കാവിളയിലെ ബെവ്‌കോ ഔട്ട്ലെറ്റിനടുത്തു ഞാൻ വണ്ടി നിർത്തിച്ചു. ആവശ്യം ഒരു കുപ്പി റം വാങ്ങണം എന്നതാണ്.

അവിടുത്തെ ബെവ്കോ ഔട്ട്ലെറ്റ് ശൂന്യം. വാങ്ങാൻ ഒരാളുപോലുമില്ല. ഞാൻ കാരണം തിരക്കിയപ്പോൾ തൊട്ടപ്പുറത്ത് തമിഴ്‌നാടിന്റെ മദ്യക്കട ഉണ്ടെന്നും അവിടെ കേരളത്തേക്കാൾ വലിയ വിലക്കുറവാണെന്നും അടുത്തുള്ള ഒരു കടക്കാരൻ പറഞ്ഞു. എങ്കിൽ അതൊന്നു നേരിട്ട് കാണണമെന്ന് ഞാനും തീരുമാനിച്ചു.

രസകരമായ കാര്യം തമിഴ്‌നാടിന്റെ ഔട്ട്ലെറ്റ് കളിയിക്കാവിളയിൽ നിന്നും വീണ്ടും മുന്നോട്ട് കേരളത്തിലേക്ക് വരുന്ന വഴിയിൽത്തന്നെയാണ്. സംസ്ഥാന അതിർത്തി നിർണ്ണയിച്ചപ്പോൾ തക്കലയില്‍ നിന്നും നെയ്യാറ്റിൻകര വരുന്ന റോഡ് പലതവണ തമിഴ്‌നാട്ടിൽ കൂടെ കയറിയാണ് പോകുന്നത്. ചില സ്ഥലങ്ങളിൽ റോഡിന് ഒരുവശം തമിഴ്നാടും മറുവശം കേരളവുമാണ്.

കളിയിക്കാവിളയില്‍ നിന്നും കാർ നേരെ കേരളത്തിലൂടെ മുന്നോട്ടുവിട്ടപ്പോൾ അതാ റോഡുവക്കിൽ ഇടതു വശത്ത് തമിഴ്‌നാടിന്റെ (Tamil Nadu State Marketing Corporation Limited (TASMAC) ) മദ്യശാല. രണ്ടു കൗണ്ടറുകളുണ്ട്. നല്ല തിരക്കും.

ഞാൻ അവിടെ നിന്നും ഓൾഡ് മങ്ക് റം ഒരു ഫുൾ വാങ്ങി വില 720 രൂപ. ഇതേസാധനം തൊട്ടപ്പുറത്ത് ബെവ്‌ കോ ഔട്ട്ലെറ്റിൽ 980 രൂപ. അതായത് 260 രൂപയുടെ വ്യത്യാസം. മറ്റു ചില ബ്രാൻഡുകൾക്ക് ഇതിലും വില ക്കുറവാണ്. അവിടെ മദ്യശാലയോട് ചേർന്ന് ഏകദേശം 50 പേർക്ക് ഇരുന്നു മദ്യപിക്കാൻ ഉള്ള ഷെഡ് ഉണ്ടാക്കിയിട്ടുമുണ്ട്. അവിടെ മുട്ട, കപ്പലണ്ടി,ഗ്ളാസ് വെള്ളം എന്നിവ വിൽക്കുന്ന ഷോപ്പുമുണ്ട്. ഇതേ രീതിതന്നെ തമിഴ്‌നാട് വാളയാർ ചെക്ക് പോസ്റ്റ് കഴിയുമ്പോഴും തുടരുന്നുണ്ട്. അവിടെയും മദ്യം വാങ്ങിയാൽ ഇരുന്നു കഴിക്കാനുള്ള ഷെഡും നിർമ്മിച്ചിട്ടുണ്ട്.

കേരളത്തിലോ ??

ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും കൂടുതൽ വിലയുള്ള കേരളത്തിൽ അത് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയാൽ പിന്നെ പോലീസിന്റെ ശല്യമാണ് ഏറ്റവും ദുഷ്ക്കരം. വീട്ടിൽക്കൊണ്ടുപോയി കഴിക്കാൻ പലർക്കും ബുദ്ധിമുട്ടുകളുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തോ ചായക്കടകളിലോ ഇരുന്നുകഴിക്കാൻ പോലീസ് സമ്മതിക്കില്ല.ഇത് ബാർ മുതലാളിമാരെ സഹായിക്കാനല്ലെങ്കിൽ പിന്നെന്താണ് ?

നിങ്ങൾ കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര ഒക്കെ പോയി നോക്കുക. അവിടെങ്ങും ഇതുപോലൊരു ബുദ്ധിമുട്ടുമില്ല. ഒരു വിലപേശലും നടത്താതെ അന്യായവിലയ്ക്ക് സാധനം വാങ്ങാൻ നിർബന്ധിതനാകുന്ന കേരളത്തിലെ ഒരു കസ്റ്റമാർക്ക് അപമാനമാണ് ഇവിടെ മിച്ചം. ഏതു പാർട്ടി ഭരിച്ചാലും ഇതിനൊരു മാറ്റവുമില്ല.

കുറേ ബാർ മുതലാളിമാരുടെയും അവരുടെ തലതൊട്ടപ്പന്മാരായ ചില മതപുരോഹിതരുടെയും കണ്ണുരുട്ടലിൽ വീണുപോകുകയാണ് സർക്കാർ. ബഹു.ഹൈക്കോടതി പലതവണ പറഞ്ഞിട്ടും കേരളത്തിലെ ബെവ്‌കോ ഔട്ട്ലെറ്റുകളിൽ അടിസ്ഥാനസൗകര്യം പോലും ഇനിയും ഒരുക്കിയിട്ടില്ല. ഇത്രയേറെ ലാഭം കൊയ്തുവാരുന്ന ഈ പ്രസ്ഥാനത്തിന്റെ ഔട്ട്ലെറ്റുകളുടെ പരിസരം ഇന്നും വൃത്തിഹീനമാണ്.

കേരളത്തിലെ ബീവറേജ് ഔട്ട്ലെറ്റുകളിൽ നടക്കുന്ന മറ്റൊരു തട്ടിപ്പുകൂടി എനിക്ക് ബോദ്ധ്യമായി. പല ഇനങ്ങളുടെയും ഫുൾ ബോട്ടിൽ മദ്യം പലപ്പോഴും ഔട്ട്ലെറ്റുകളിൽ ലഭ്യമല്ല. ലിറ്ററിനും മിക്കപ്പോഴും ക്ഷാമമാണ്. ലിറ്റർ ചോദിച്ചാൽ അരലിറ്റർ വീതമുള്ള രണ്ടെണ്ണം തരാമെന്ന മറുപടിയാണ് ലഭിക്കുക. ഇതുതന്നെയാണ് ഫുൾ ചോദിച്ചാലും ലഭിക്കുന്നത്.

ഒരു ഉദാഹരണം പറയാം. ഇപ്പോൾ റം ഒരു ലിറ്ററിന്റെ വില 1200 രൂപയാണ്. അര ലിറ്ററിന് 620 രൂപയും. ഒരു ലിറ്റർ വാങ്ങാൻ പോയ വ്യക്തി അരലിറ്റർ വീതമുള്ള രണ്ടെണ്ണം വാങ്ങുമ്പോൾ 40 രൂപകൂടി അധികം നല്കണം. അതുപോലെ റം ഫുൾ ബോട്ടിൽ (750 ml) വില 980 രൂപയാണ്. അതിൻ്റെ പകുതിയുള്ള (375 ml) പൈന്റിന് വില 520 രൂപ. ഫുൾ ലഭ്യമല്ലാത്ത അവസ്ഥയിൽ രണ്ടു പെയിന്റ് വാങ്ങിയാൽ അധികം നൽകേണ്ടി വരിക 60 രൂപ.

ഇതാണിപ്പോൾ നടക്കുന്ന കൊള്ള. അടിക്കടി വിലകൂട്ടിയാൽ ഉണ്ടായേക്കാവുന്ന നാണക്കേടും ജനരോഷവും ഭയന്ന് ഇപ്പോൾ മിക്ക ഔട്ട് ലൈറ്റുകളിലും അരലിറ്ററും പൈന്റുകളുമാണ് വിൽക്കുന്നത്. പരസ്യമായി വില വർദ്ധിപ്പിക്കാതെ ജനത്തെ സമർത്ഥമായി പോക്കറ്റടിക്കുന്ന ഈ തട്ടിപ്പ് അധികമാരുമറിയുന്നില്ല.

വെയർ ഹൗസിൽ ഫുള്ളും ലിറ്ററും സ്റ്റോക്കില്ല എന്ന മറുപടിയാണ് ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്നും ലഭിക്കുക. പ്രത്യക്ഷത്തിൽ വിലവർദ്ധന പ്രഖ്യാപിക്കാതെ ഇത്തരത്തിൽ ഒരു കുപ്പിക്ക് 40 രൂപാ വീതം അധികം ലഭിക്കുന്ന ഈ വിദ്യ ആരുടെ തലയിലുദിച്ച അപാരബുദ്ധിയാണോ ആവോ ? കേരളത്തിൽ ഇന്ന് വ്യാപകമായിരിക്കുന്ന മയക്കുമരുന്നും കഞ്ചാവുമൊക്കെ മദ്യത്തിന്റെ അമിത വിലവർദ്ധനയുടെ അനന്തര ഫലങ്ങളാണ്.

ഇതൊക്കെയാണ് അതിസമർത്ഥമായി തമിഴ്നാട് മുതലെടുക്കുന്നതും നമ്മുടെ അതിർത്തിയോട് ചേർന്ന് അവർ ബാർ ഉൾപ്പെടെയുള്ള മദ്യശാലകൾ സ്ഥാപിച്ചിരിക്കുന്നതും.

( മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം )

-പ്രകാശ് നായര്‍ മേലില

More News

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും  കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]

error: Content is protected !!