ഞായറാഴ്ച നേപ്പാളിലെ പൊഖാറയിൽ തകർന്ന യെതി എയർലൈൻസ് വിമാനത്തിന്റെ സഹ പൈലറ്റായിരുന്നു അഞ്ജു ഖാതിവാഡ.
ക്രൂ അംഗങ്ങളുൾപ്പെടെ 72 പേരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നേപ്പാൾ അധികൃതരുടെ അനുമാനം. ഇതുവരെ 69 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആ അപകടത്തിൽ മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരുമുണ്ട്.
വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് അഞ്ജുവിന്റെ കഥ. അവരുടെ കുടുംബത്തിനും ഇത് സമാനമായ ‘രണ്ടാം ദുരന്തമാണ്’.
ഏകദേശം 16 വർഷം മുമ്പ് 2006 ൽ അഞ്ജുവിന്റെ ഭർത്താവ് പൈലറ്റ് ദീപക് പൊഖറേലും വിമാനാപകടത്തിൽ മരിച്ചിരുന്നു. അതും യെതി എയർലൈൻസിന്റെ വിമാനം. അന്നും ആ വിമാനത്തിൽ യാത്ര ചെയ്ത ആരും രക്ഷപെട്ടിരുന്നില്ല. രണ്ടപകട ങ്ങളും ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു സംഭവിച്ചത്.
ദീപക് മരിക്കുമ്പോൾ അഞ്ജുവിന് 28 വയസ്സായിരുന്നു. ആ സമയത്ത്, ജീവിതത്തിൽ മുന്നോട്ട് പോകാൻ അവർക്കു മുന്നിൽ പിതാവ് വച്ച നിർദേശം ഇന്ത്യയിലേക്ക് പോയി പഠിച്ചു നല്ല ഒരു കരിയർ കണ്ടെത്തണമെന്നായിരുന്നു. എന്നാൽ അഞ്ജു അതിനുവിസമ്മതിച്ചു.
ഭർത്താവ് ദീപക്കിന്റെ പാത പിന്തുടർന്ന് വ്യോമയാന മേഖലയിൽ ചേർന്ന് ഒരു പൈലറ്റാകുക എന്ന സ്വപ്നം അഞ്ജു സഫലമാക്കുകയായിരുന്നു
2010ൽ യെതി എയർലൈൻസിൽ ചേർന്നു. അഞ്ജുവിന്റെ ഭർത്താവ് ദീപക്കും ജോലി ചെയ്തിരുന്ന അതേ എയർലൈൻസ് കമ്പനിയായിരുന്നു ഇത്.
പരിചയ സമ്പന്നനായ പൈലറ്റായിരുന്നു ദീപക്. അദ്ദേഹം നേപ്പാൾ ആർമിയുടെ ഹെലികോപ്റ്ററുകൾ പറത്തിയിരുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അഞ്ജുവുമായുള്ള വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം യെതി എയർലൈൻസിൽ ചേർന്നു.
2006ൽ നേപ്പാളിലെ ജുംല ജില്ലയിലാണ് അദ്ദേഹം കൊല്ലപ്പെട്ട വിമാനാപകടം നടന്നതെന്ന് യെതി എയർലൈൻസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അന്ന് രണ്ടു പൈലറ്റുമാർ ഉൾപ്പെടെ യാത്രക്കാരായിരുന്ന എല്ലാവരും മരിച്ചു.
യതി എയർലൈൻസ് ഉദ്യോഗസ്ഥരും ജീവനക്കാരും, വളരെ കഴിവുള്ള ഒരു പൈലറ്റായിട്ടാണ് അഞ്ജുവിനെയും ഓർക്കുന്നത്. “ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാനും അവൾ തയ്യാറായിരുന്നു. മുമ്പ് പലതവണ പൊഖാറയിലേക്ക് അഞ്ജു പറന്നിട്ടുണ്ട്. ആറായിരത്തി മുന്നൂറിലധികം മണിക്കൂറുകളോളം അഞ്ജു വിമാനം പറത്തിയ അനുഭവവുമുണ്ടായിരുന്നു.
കാഠ്മണ്ഡു, ഭദ്രാപൂർ, ബിരത്നഗർ, ധംഗഡി എന്നിവയ്ക്ക് പുറമെ മറ്റ് നിരവധി വിമാനത്താവളങ്ങളിലേക്കും അഞ്ജു വിമാനം പറത്തിയിട്ടുണ്ട്.
ഞായറാഴ്ച അപകടത്തിൽപ്പെട്ട യെതി എയർലൈൻസ് വിമാന ത്തിന്റെ പൈലറ്റ് വളരെയേറെ അനുഭവ പരിജ്ഞാനമുള്ള കമൽ കെ.സി ആയിരുന്നു. അദ്ദേഹത്തിന് 21,000 മണിക്കൂറിലധികം പറക്കൽ അനുഭവമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് ഈ അപകടം ഉണ്ടായതെന്ന വ്യക്തമായ വിവരം നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കഴിഞ്ഞ ശേഷമേ അറിയാൻ കഴിയുകയുള്ളു.
2000 മുതൽ നേപ്പാളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർന്നുവീണതുമൂലം ഏകദേശം 350 പേർ മരിച്ചിട്ടുണ്ട് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ എട്ടെണ്ണം നേപ്പാളിലാണ്.
വിമാനാപകടത്തിന്റെ കാര്യത്തിൽ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നാണ് നേപ്പാൾ.
കഴിഞ്ഞ വർഷം മെയ് 30ന് നേപ്പാളിലെ മുസ്താങ്ങിൽ വിമാനാപകടം ഉണ്ടായി. ഇതിൽ താര എയറിന്റെ ഡിഎച്ച്-6 വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 22 യാത്രക്കാരും മരിച്ചു.
2018ൽ മാർച്ച് 13 ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ വൻ വിമാനാപകടം ഉണ്ടായി. അന്ന് നടന്ന അപകടത്തിൽ 71 യാത്രക്കാരിൽ 50 ലധികം പേരും മരണപ്പെട്ടു.
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ നിക്കി ഹാലിയും രംഗത്ത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനാണ് അമ്പത്തൊന്നുകാരി ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്. പഞ്ചാബില്‍നിന്ന് 1960 കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രണ്‍ധാവ രാജ് കൗര്‍ ദമ്പതികളുടെ മകള്‍ ആണ് നിക്കി ഹാലി. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമാണ് നിക്കി. 2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകാന്‍ മുന്‍ പ്രസിഡന്റ് […]
ജിദ്ദ: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ബുധനാഴ്ച്ച മരണപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ മയ്യിത്ത് പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. വ്യാഴാഴ്ച റിയാദിലായിരുന്നു ഖബറടക്കം. തൃശൂർ, മാള സ്വദേശി ബ്ലാക്കല്‍ അനസ് – ഷൈനി ദമ്പതികളുടെ മകളും റിയാദിലെ നൂറാ കോളജ് വിദ്യാർഥിനിയുമായിരുന്ന ആമിന ജുമാന (21) ആണ് മരിച്ചത്. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകളായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്കൂളിൽ […]
കിന്‍ഷാസാ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ വിശ്വാസികള്‍. തലസ്ഥാനമായ കിന്‍ഷാസായിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു കുര്‍ബാന. ആഫ്രിക്കന്‍ വന്‍കരയില്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും വലിയ കുര്‍ബാനയാണിത്. പതിറ്റാണ്ടുകള്‍ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗവും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1985ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്. […]
ലോസേന്: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന് അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]
കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]
ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]
ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]
ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. 278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]