ഒരു ധീരവനിതയുടെ വിജയഗാഥ. പേരിനൊപ്പം കുമാരി, ശ്രീമതി എന്നീ എഴുത്തുകൾ അവസാനിപ്പിച്ച് സ്ത്രീക്ക് തനതു വ്യക്തിത്വം നൽകുന്ന തിൽ വിജയിച്ച കോളേജ് പ്രൊഫസ്സർ…
ആദിവാസി ഗോണ്ട് വിഭാഗത്തിൽ നിന്ന് പഠനമികവിലൂടെ അനേകം കനൽ വഴികൾ താണ്ടി ഉന്നതവിജയങ്ങൾ കരസ്ഥമാക്കി ഇപ്പോൾ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറായ ഡോക്ടർ പ്രതിമാ ഗോണ്ട് നടത്തിയ ധീരമായ ഒറ്റയാൾ പോരാട്ടങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.
ഉത്തർപ്രദേശിലെ ആസംഗഢിൽ ജനിച്ച ഡോക്ടർ പ്രതിമാ ഗോണ്ട്, ഒരു വെറ്റിനറി ഡോക്ടറായിരുന്ന പിതാവിൻ്റെ മാർഗ്ഗനിർദ്ദേശ ത്തിലായിരുന്നു പഠനം മുന്നോട്ട് നടത്തിയിരുന്നത്. ആദിവാസി സമൂഹത്തിൽ നിന്നുമുള്ള പെൺകുട്ടികൾ അധികം പഠിക്കുന്നതിനെ ഗോത്രം പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
സൈക്കിളിലായിരുന്നു ദിവസവും സ്‌കൂളിൽ പോയി വന്നിരുന്നത്. ഇത് പലർക്കും ഇഷ്ടമായില്ല. വഴിയരുകിൽ കാത്തുനിന്നിരുന്ന റോമിയോമാരുടെ അശ്ലീല കമന്റുകളും അരോചകമായ ചേഷ്ടകളും പലപ്പോഴും കണ്ടില്ലെന്നു നടിച്ചെങ്കിലും അതിനു കുറവൊന്നും വന്നില്ല. പത്താം ക്‌ളാസിൽ ഉന്നതവിജയമാണ് കരസ്ഥമാക്കിയത്.
പ്ലസ് 2വിനു പഠിക്കുമ്പോൾ പൂവാല ശല്യം രൂക്ഷമായി. കാഴ്ചയിൽ സുന്ദരിയായതിനാൽ വൺവേ പ്രണ യവുമായി കാമുകൾമാരുടെ നിരതന്നെയുണ്ടായിരുന്നു. കത്തുകൾ വാങ്ങാതിരുന്നതിനാൽ അവ സ്‌കൂളിലെ ബോക്സിൽ അവർ നിക്ഷേപിക്കാൻ തുടങ്ങി. വരണമാല്യവും സിന്ദൂരവുമായി ഉന്നത ജാതിയിലുള്ളവർവരെ വഴിയിൽ പലതവണ വിവാഹാഭ്യർത്ഥന നടത്തി. അതൊന്നും കാര്യമാക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധയൂന്നി.
ഒരുതവണ കുറേയാൾക്കാർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. സൈക്കിൾ അവിടെയുപേക്ഷിച്ച് ഓടി രക്ഷപെട്ടു. വിവരം വീട്ടിൽ പറഞ്ഞതോടെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ പഠിയ്ക്കാൻ പോയ അഹങ്കാരത്തിന് ഗോത്രത്തിൽ നിന്നുവരെ ശകാരം കേൾക്കേണ്ടിവന്നു. അന്നൊക്കെ പലപ്പോഴും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ദിവസങ്ങൾ വരെയുണ്ടായിട്ടുണ്ട്. ഒടുവിൽ വീട്ടുകാർ തീരുമാനിച്ച പ്രകാരം ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ ഭാര്യയായി.
തനിക്ക് മുന്നോട്ടും പഠിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ഭർത്താവ് എല്ലാ പിന്തുണയും ഉറപ്പുനൽകി. അങ്ങനെ ബി.എ യും എം.എ യും പാസ്സായി 2008 ൽ പി.എച്ച്.ഡി കരസ്ഥമാക്കി. 2011 മുതൽ ബി.എച്ച്.യുവില്‍ ഹിസ്റ്ററി പഠിപ്പിക്കുന്ന അസി.പ്രൊഫസറാണ് ഡോക്ടർ പ്രതിമാ ഗോണ്ട്.
സ്ത്രീകളുടെ അവകാശങ്ങൾക്കും തനതു വ്യക്തിത്വത്തിനും വേണ്ടി അവർ തുടരുന്ന പോരാട്ടങ്ങൾ ഇപ്പോൾ സുപ്രീംകോ ടതിയിൽവരെ എത്തിയിരിക്കുകയാണ്. സ്ത്രീകളുടെ പേരിനൊപ്പം കുമാരി, ശ്രീമതി എന്നീ ടൈറ്റിലുകൾ ചാർത്തി അവരുടെ വ്യക്തിത്വവും അസ്തിത്വവും ഇല്ലായ്മ ചെയ്യുന്നുവെന്ന അവരുടെ പരാതി യിൽ ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന ബനാറസ് യൂണിവേഴ്‌സിറ്റ് അഡ്മിനിസ്ട്രേഷൻ ഒടുവിൽ വഴങ്ങുക തന്നെ ചെയ്തു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വനിതകളായ അദ്ധ്യാപരും സ്റ്റാഫും വിദ്യാർത്ഥികളും ഇന്ന് അവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. പേരിനൊപ്പമുണ്ടായിരുന്ന കുമാരിയും, ശ്രീമതിയും അപ്രത്യക്ഷമായി. ആരുടേയും നെയിം പ്ളേറ്റിനൊപ്പം ഇപ്പോൾ കുമാരിയും, ശ്രീമതിയുമില്ല.
സ്ത്രീയ്ക്ക് സ്വന്തം വ്യക്തിത്വത്തെപ്പറ്റി അവബോധമുണ്ടായാൽ അവരുടെ ഭൂരിഭാഗം പ്രശ്നങ്ങളും അതോടെ അവസാനിക്കുമെ ന്നാണ് ഡോക്ടർ പ്രതിമാ ഗോണ്ട് അഭിപ്രായപ്പെടുന്നത്. ഭരണഘട നയുടെ ആർട്ടിക്കിൾ 14 ൽ എല്ലാ വ്യക്തികൾക്കും തുല്യ അവകാശവും ആർട്ടിക്കിൾ 21 ൽ സ്വകാര്യതയും ഉറപ്പുനല്കുന്നുണ്ട്. സ്ത്രീയുടെ പേരിനൊപ്പം കുമാരിയോ ശ്രീമതിയെ ചാർത്തിയാൽ എന്ത് സ്വകാര്യതയാണുള്ളത് ? അതിലൂടെ എന്ത് ഐഡന്റിറ്റിയാണ് ഒരു സ്ത്രീക്ക് ലഭിക്കുകയെന്നും അവർ ചോദിക്കുന്നു.
രാജ്യമൊട്ടാകെ സ്ത്രീകളുടെ പേരിനൊപ്പം മെരിറ്റൽ സ്റ്റാറ്റസ് (Marital status) എഴുതുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയിൽ ഡോക്ടർ പ്രതിമാ ഗോണ്ട് ഒരു ഹർജി സമർപ്പിക്കുകയുണ്ടായി. അതിൻ്റെ വിചാരണ നടക്കാനിരിക്കുകയാണ്.
2015 ൽ ഡോക്ടർ പ്രതിമാ ഗോണ്ടിന്റെ നേതൃത്വത്തിൽ ടി.വി, സിനിമ, വെബ് സീരീസ് എന്നിവയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന ന്യൂഡിസിറ്റി പരസ്യങ്ങൾ നിരോധിക്കണമെ ന്നാവശ്യപ്പെട്ട് നടത്തിയ കാമ്പെയിനിലൂടെ 5000 പേർ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്കും, രാഷ്‌ട്രപതിക്കും ഒപ്പം വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവിടെയും സമർപ്പിക്കുകയുണ്ടായി.
ഇതേത്തുടർന്ന് നിരവധി അശ്ളീല പരസ്യങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു.മാത്രവുമല്ല ഗർഭനിരോധന ഉറകളുടെ പരസ്യം വരെ രാത്രി 10 മണിക്കുശേഷമേ കാണിക്കാൻ പാടുള്ളു എന്ന സർക്കാർ നിർദ്ദേശവും ഉണ്ടായി. ബനാറസ് നഗരത്തിലെ സ്ത്രീവിരുദ്ധ അശ്ളീല പോസ്റ്ററുകളെല്ലാം പോലീസ് തന്നെ ഇടപെട്ട് ഒന്നൊന്നായി നീക്കം ചെയ്തു.
ഡോക്ടർ പ്രതിമാ ഗോണ്ട് തൻ്റെ സ്ത്രീപക്ഷ പോരാട്ടം ഇപ്പോഴും തുടരുകയാണ്. അവർക്കുപിന്നിൽ ഇന്ന് പതിനായിരങ്ങൾ പിന്തുണയുമായുണ്ട്.
2014 ൽ അവർ മരണശേഷം സ്വന്തം കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചത് ഇന്നും പലർക്കും പ്രേരണയാണ്. ഇക്കൊല്ലം ജനുവരിയിൽ മരണശേഷം ശരീരവും മെഡിക്കൽ കോളേജിന് നൽകാൻ അവർ സന്നദ്ധയായി. കൂടാതെ ബ്രെയിൻ ഡെത്ത് സംഭവിക്കുന്ന അവസ്ഥയിൽ തൻ്റെ ശരീരത്തിലെ ആന്തരിക അവയവങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിലും അവർ ഒപ്പിടുകയുണ്ടായി.
സ്ത്രീസമൂഹത്തിനുവേണ്ടി – അവരുടെ ഉന്നമനത്തിനും അധികാരങ്ങൾക്കും വേണ്ടി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ജീവിതമാണ് ഡോക്ടർ പ്രതിമാ ഗോണ്ട് എന്ന വനിതാരത്ന ത്തിന്റേത്..
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും […]
വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് […]
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമോ ? അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച സംസ്ഥാന ബി.ജെ.പി ഭരണം കടുത്ത പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് ജയിക്കുമെന്ന സംസാരം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലര്‍ക്കുമുണ്ട്. പക്ഷെ, മത്സരിക്കുന്നതു ബി.ജെ.പിയോടാണ്. തെരഞ്ഞെടുപ്പിലും അതിനു ശേഷവും എന്തു കളിയും കളിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു ബി.ജെ.പിയെന്നു കോണ്‍ഗ്രസിനു നന്നായറിയാം. പോരാത്തതിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ജനതാദള്‍ (എസ്) രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നറിയാമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ഏതു വശത്തോട്ടും ചരിഞ്ഞ് ഭരണത്തില്‍ കയറാനാകും ജെ.ഡി.എസിന്‍റെ കളി. മുമ്പ് കോണ്‍ഗ്രസിന്‍റെയും […]
കോട്ടയം: എ ഐ സി സി അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഗാർഘെയ്ക്കൊപ്പം വേദി പങ്കിട്ട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡോ. ശശി തരൂർ എംപി. വൈക്കത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷ പരിപാടിയായിരുന്നു വേദി. അതേസമയം പാർട്ടി പ്രോട്ടോക്കോളിന്റെ പേരിൽ വേദിയിൽ പ്രസംഗിക്കാൻ തരൂരിന് ഇടം ലഭിച്ചതുമില്ല. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. വേദിയിൽ […]
കെന്റക്കി ∙ യുഎസ് നഗരമായ കെന്റക്കിയിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപതു പേർ മരിച്ചു. സൈനിക താളവത്തിനു സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഇരു ഹെലികോപ്റ്ററുകളും കൂട്ടിയിടിച്ചതെന്നാണ് വിവരം. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രിഗ് കൗണ്ടി മേഖലയിൽ ഫോർട്ട് കാംബൽ സൈനിക താവളത്തിനു സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കെന്റക്കി ഗവർണർ ആൻഡി ബെഷിയർ സ്ഥിരീകരിച്ചു.
തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മലക്കം മറിച്ചിൽ. ദഹി എന്നോ തൈരിൻ്റെ മറ്റ് വകഭേദങ്ങളോ പാക്കറ്റിൽ രേഖപ്പെടുത്താമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. തമിഴ്നാട്ടിലെ മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനു നൽകിയ ഉത്തരവിലാണ് ‘തൈര്’ എന്ന തമിഴ് വാക്കിനു പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി […]
മുംബൈ: മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കുതിക്കുന്നു. ഇന്ന് 694 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതിദിന കോവിഡ് കേസുകളിൽ 63 ശതമാനം വർധനവാണ് ഇന്നുണ്ടായത്. എന്നാൽ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 184 പേർക്ക് കോവിഡ് ഭേദമായി.
കറാച്ചി: പാക്കിസ്ഥാനില്‍ ഭക്ഷ്യ-ശുദ്ധജല ക്ഷാമങ്ങള്‍ രൂക്ഷമാകുന്നു. പെഷാവറില്‍ സൗജന്യ ധാന്യവിതരണത്തിനായി എത്തിയ ട്രക്കുകള്‍ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ അടക്കമുള്ളവ സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ ലഭിക്കാത്തവര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനായി എത്തിയവര്‍ തിക്കിലും തിരക്കിലുപ്പെട്ട് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളടക്കം 11 പേര്‍ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസിലബാദ്, മുള്‍ട്ടന്‍ മേഖലകളിലുണ്ടായ തിക്കിലും തിരക്കിലും 60ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ധാന്യ ചാക്കുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ […]