Advertisment

വാക്സിൻ കുഞ്ഞുങ്ങളുടെ ജന്മാവകാശമോ ? - ലേഖനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

-ഡോ. ജേക്കബ്ബ് വടക്കൻചേരി

വാക്സിനേഷൻ കുഞ്ഞുങ്ങളുടെ ജന്മാവകാശമാണെന്ന് ആരാണ് പറഞ്ഞത്? ജി.എസ്സ്.കെ. (Glaxo Smith Kline) എന്ന അമേരിക്കൻ വാക്സിൻ കമ്പനിയാണ്. അതു പിന്നെ പലരും ഏറ്റു പാടാൻ തുടങ്ങിയെന്ന് മാത്രം.

വാക്സിൻ ജന്മാവകാശമാണെന്ന് പറയുന്നവർ ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും കുഞ്ഞിൻ്റെ ജന്മാവകാശമാണെന്ന് പറയുമോ? ഇത്രനാളും ഞങ്ങളത് പറഞ്ഞിട്ടും ഇവരാരും അതംഗീകരിച്ചിട്ടില്ല.

പട്ടിണി കൊണ്ട് ഓരോ പത്ത് സെക്കൻ്റിലും ലോകത്ത് ഒരാൾ വീതം മരിക്കുന്നുണ്ട്. എത്യോപ്യയിലും സോമാലിയയിലും ഭക്ഷണമില്ലാതെ ഉണങ്ങി എല്ലും തോലുമായി മരണം കാത്ത് കിടക്കുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ കൊത്തിത്തിന്നുകയാണ്. ആർക്കും സങ്കടവുമില്ല; ജന്മാവകാശവുമില്ല. എന്നാൽ അവിടെയും വാക്സിൻ വില്പനയുടെ ജന്മാവകാശക്കാരുണ്ട്!

അലോപ്പതിയിൽ നല്ല കാര്യങ്ങൾ ഉണ്ടെന്നുള്ളത് സാങ്കല്പികം മാത്രമാണ്. ഗതികേട് കൊണ്ട് സ്വീകരിക്കേണ്ടതായി വരുന്ന വിക്രിയകൾ മാത്രമാണ് അതിലുളളത്. റോഡപകടത്തിൽ പെടുന്ന ഗതികേടുകാർക്ക് ചില കാര്യങ്ങളൊക്കെ ചെയ്യേണ്ടതായി വരാം. ശരിയാകാത്ത പ്രസവങ്ങൾക്ക് സിസേറിയൻ എന്ന കടുംകൈ വേണ്ടി വരാം.

അലംഭാവം കൊണ്ടും അലോപ്പതി ചികിത്സകൊണ്ടും വലുതായിപ്പോകുന്ന ഹെർണിയ, നിലയ്ക്കാത്ത രക്തവാർച്ചയായി മാറുന്ന പൈൽസ്, അലോപ്പതി മരുന്നുകൾ കൊണ്ട് കേടാകുന്ന വൃക്കകൾ, കരൾ തുടങ്ങിയവയ്ക്കെല്ലാം മറിച്ചു കളയൽ എന്ന വിനാശകാരിയായ സർജറി - അവയവ മാറ്റം ചെയ്ത് നോക്കാം.

ഡൈയൂറെറ്റിക്ക് മരുന്നുകളാൽ സോഡിയം ബാലൻസും പൊട്ടാസ്യം ബാലൻസും തെറ്റിയാൽ ഷുഗർ മരുന്നുകളും ഇൻസുലിനുമെടുത്ത് ശാരീരീക വ്യവസ്ഥകൾ താറുമാറാകുന്ന വ്യക്തിക്ക് ഇൻസുലിനില്ലാതെ രക്ഷയില്ലെന്ന് വരാം. പക്ഷേ ഇതൊന്നും വ്യക്തിയുടെ ശരീരത്തെ നന്നാക്കുകയോ ആരോഗ്യത്തെ പഴയ നിലയിലേയ്ക്ക് തിരിച്ചെത്തിക്കുകയോ ചെയ്യുന്നില്ല. വലിയ അപകടമൊഴിവാക്കാൻ ചെറിയ അപകടത്തെ വൻവില കൊടുത്ത് ഏറ്റെടുക്കുന്നു എന്നു മാത്രം.

വാക്സിനുകൾ എന്താണ്? 'നാളെ വരാനിടയുള്ള രോഗത്തിന് ഇന്നു തന്നെ മരുന്ന്' എന്നതാണ് വാക്സിൻ്റെ വാഗ്ദാനം. നാളെ രോഗം വരാൻ എത്ര ശതമാനം സാധ്യതയാണുളളത്? ഓരോരോ വാക്സിനും തടയാം എന്ന് വഗ്ദാനം ചെയ്യുന്ന രോഗങ്ങൾ ഒരു ലക്ഷത്തിന് അഞ്ചോ പത്തോ വരുന്നുണ്ട്.

പക്ഷേ വാക്സിനുകളുടെ ദോഷഫലങ്ങൾ വാക്സിനെടുക്കുന്ന മുഴുവൻ കുട്ടികൾക്കുമുള്ളതാണ്. അത് ഉടനടിയുള്ള മരണം മുതൽ ഭാവിയിലെ ഓട്ടിസവും ക്യാൻസറുമൊക്കെയായി പ്രത്യക്ഷവും അപ്രത്യക്ഷവുമായി കിടക്കുകയാണ്.

ഒരു രോഗത്തിനും ശരിയായ മാറ്റം നൽകാനാവാത്ത ജീവിതകാലം മുഴുവൻ മരുന്ന് കഴിപ്പിക്കുന്നതുമായ ഒരു അപകടരീതിയാണ് അലോപ്പതിക്കുള്ളത്. ഞങ്ങളുടെ വാക്സിനുകൾക്ക് മാത്രമാണ് ശരിയായ കഴിവുളളത് എന്നാണവർ പറയുന്നത്. മരുന്നുകളും ഇൻസുലിനും രോഗം മാറ്റിത്തരാനുളള കഴിവില്ലാത്തപ്പോൾ വാക്സിനുകൾ മാത്രം ഭാവിയിലെ രോഗങ്ങളെ മാറ്റുന്നു എന്നത് എത്ര വിശ്വസനീയമാണ്?

ഗോവസൂരിപ്രയോഗത്തിലൂടെ വസൂരിയെ വാക്സിനുകൾ ഇല്ലാതാക്കി എന്നതാണ് അപ്പോൾ അവരുടെ ഉത്തരം. പ്ലേഗ്, കാലാഹസാർ തുടങ്ങിയ നിരവധി രോഗങ്ങൾ ലക്ഷങ്ങളെ കൊന്നൊടുക്കി കടന്ന് പോയിട്ടുണ്ട്. അവക്കൊന്നും മരുന്നുകളോ വാക്സിനോ ഉണ്ടായിട്ടില്ല.

വസൂരിയെന്നാൽ രോഗകാരണമാകുന്ന വിഷാംശങ്ങളെ (കോശങ്ങളുടെ പ്രവർത്തനങ്ങളെ തടയുന്നവ) പുറത്തു കളയുന്ന അസാധാരണ ശുദ്ധീകരണ പ്രവർത്തനമാണ്. അതിനെ ഇല്ലാതാക്കുന്ന അലോപ്പതി വാക്സിൻ പ്രയോഗം ഭാവിയിൽ അനേക തരത്തിലുള്ള രോഗങ്ങളെ ഉണ്ടാക്കുകയാണ് ചെയ്യുക. ബ്ലഡ് പ്രഷർ കൂട്ടാനും, ക്യാൻസർ ബാധിക്കാനും ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങൾ ഇടയാക്കും.

വാക്സിനുകൾ രോഗം വരാതെയാക്കും എന്ന പ്രഖ്യാപനം അശാസ്ത്രീയമാണ്. രോഗകാരണങ്ങൾ ശരീരത്തിലെത്തിയാൽ രോഗങ്ങൾ ഉണ്ടാകണം. രോഗകാരണങ്ങൾ ശരീരത്തിലെത്തിയിട്ടും രോഗങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ശരീരം തകരുകയാണ് ചെയ്യുക. രോഗകാരണങ്ങൾ കടന്നു കൂടിയിട്ടും പ്രതികരിക്കാനാവാത്ത ദുരവസ്ഥയിൽ ശരീരമെത്തിയാൽ രോഗ പ്രതിരോധമല്ല; രോഗവിനാശമാണുണ്ടാവുക.

ഇന്നത്തെ സമൂഹത്തിൽ വൻ തോതിലാണ് വിനാശരോഗങ്ങൾ കാണപ്പെടുന്നത്. പാർക്കിൻസൺസ്, മോട്ടോർ ന്യൂറോ തകരാറുകൾ, ആർത്രൈറ്റിസ്, ഐ. ബി.എസ്സ്, ക്യാൻസർ തുടങ്ങിയ വിനാശ രോഗങ്ങൾ ചെറു രോഗങ്ങളെ തടയുന്നതു കൊണ്ടാണ് ഉണ്ടാകുന്നത്.

വാക്സിനുകൾ ഒരു രോഗത്തെ തടയുന്നു; പല പല രോഗങ്ങൾ ഉണ്ടാക്കുന്നു. ഇതാണ് സത്യം .

വാക്സിനുകൾ രോഗങ്ങളെ ഇല്ലാതാക്കുമെങ്കിൽ ഒരു മരുന്നു കമ്പനികളും അതുണ്ടാക്കുകയില്ല. അതോടെ മരുന്നു കമ്പനികൾ പാപ്പരാകും. ഒരു ഡോക്ടറും രോഗങ്ങളെ ഇല്ലാതാക്കുന്ന അത്ഭുത മരുന്നിനെ' പ്രോത്സാഹിപ്പിക്കില്ല. കോടികൾ മുടക്കി പഠിച്ചവർ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുമോ?

ജനങ്ങൾക്ക് രോഗം വരാതെയാക്കാൻ ആരോഗ്യ വകുപ്പുകാർ തയ്യാറാകില്ല. ജനങ്ങളുടെ രോഗങ്ങളാണ് വകുപ്പിൻ്റെ പുരോഗതിക്കു വേണ്ടത്. ഫണ്ടുകളും കൂടുതൽ സ്റ്റാഫും വാഹനങ്ങളും മാധ്യമ ശ്രദ്ധയുമൊക്കെയായി 'രോഗം' ആരോഗ്യ വകുപ്പിന് ഉത്സവമാണ്.

ജനങ്ങൾ ആരോഗ്യത്തോടെ ജീവിക്കുന്നതിനെക്കാൾ വലിയ അപകടം സർക്കാരിന് മറ്റൊന്നില്ല.

രാജ്യപുരോഗതി നിലയ്ക്കും. ജി.ഡി.പി തകർന്നടിയും. വൻകിട അശുപത്രികളും മരുന്ന് വില്പനയുമൊക്കെ പത്തിലൊന്നായി കുറഞ്ഞാലുള്ള സാമ്പത്തീക തകർച്ച എത്ര ഭീകരമാണ്!

നോട്ട് നിരോധനം വന്നതോടെ റോഡിലെ ആമ്പുലൻസുകൾ അവൂർവ്വമായി; ആശുപത്രികളും ലാബുകളും വല്ലാതെ മെലിഞ്ഞു പോയി! യഥാർത്ഥത്തിൽ രോഗങ്ങൺ ഇല്ലാതായാലോ?

ഓരോ ദിവസവും നാലഞ്ച് ലക്ഷം രോഗികളെ പുതുതായി 'റിക്രൂട്ട്" ചെയ്താൽ മാത്രമാണ് പുതുതായി ലൈസൻസ് നേടിയെത്തുന്ന ഡോക്ടർമാരെ തൃപ്തിപ്പെടുത്താൻ കഴിയുക.

ഏത് മേഖലയിലുളളവർക്കും തൊഴിലെടുക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. ഇരുപതിനായിരത്തോളം ഡോക്ടർമാരാണ് ഓരോ വർഷവും കളത്തിലിറങ്ങുന്നത്. അൻപത് രോഗികളെങ്കിലും ഓരോ ഡോക്ടർമാർക്കും ദിവസേന ഉണ്ടാകേണ്ടേ?

വാക്സിനേഷൻ എടുക്കാത്ത കുട്ടികൾ മിടുക്കന്മാരും രോഗങ്ങൾ അപൂർവ്വമായവരുമാണ്. സ്വന്തം കുഞ്ഞുങ്ങളിലും ബന്ധുക്കളിലും ഈ വ്യത്യാസം ബോധ്യപ്പെടുന്നത് കൊണ്ടാണ് ബഹുഭൂരിപക്ഷം രക്ഷകർത്താക്കളും വാക്സിനേഷന് തയ്യാറാകാത്തത്. വാക്സിനേഷൻ താരതമ്യ പഠനത്തിന് ആരോഗ്യവകുപ്പ് തയ്യാറാകാത്തതും അതുകൊണ്ടാണ്.

വാക്സിനുകൾ അമൃതല്ല; വിഷങ്ങളാണ്. ആധികാരീക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ വാക്സിനിലെ വിഷവസ്തുക്കളും അവയുടെ അപകടങ്ങളും വിശദമായിട്ടുണ്ട്. അവ പഠിക്കുന്നവർ സ്വന്തം കച്ചവട താത്പര്യത്തിന് അവയെ കണ്ടില്ലെന്ന് നടിക്കുന്നു. കച്ചവട താത്പര്യമില്ലാത്തവർ വാക്സിനുകളെ എതിർക്കുന്നു.

ഫോർമലിൻ, ഫോർമാൽഡീഹൈഡ്, മെർക്കുറി, അലൂമിനിയം ഡീഹൈഡ്, അലൂമിനിയം സൾഫേറ്റ്, അലൂമിനിയം ഹൈഡ്രേറ്റ് തുടങ്ങിയ മാരക വിഷങ്ങളാണ് വാക്സിനിൽ ചേർക്കുന്നത്.

ഗർഭഛിദ്രം കഴിഞ്ഞ മനുഷ്യഭ്രൂണങ്ങളും മൃഗകോശങ്ങളും ക്യാൻസർ പിടിപ്പിച്ച് പെരുക്കിയതാണ് വാക്സിനുകൾ. കുഞ്ഞുങ്ങളെ കുറച്ച് ജനസംഖ്യ താഴ്ത്താൻ കഠിന പ്രയത്നം നടത്തുന്ന ഭരണകൂടങ്ങൾ സുഖപ്രസവവും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ എന്നും ശാഠ്യം പിടിക്കുമ്പോൾ ഓർക്കുക ചെകുത്താൻ വേദമോതുകയാണ്.

voices
Advertisment