അനേകായിരങ്ങൾക്ക് ആശ്വാസമേകുന്ന തിരുവചനവിരുന്ന് ഞായറാഴ്ച അവസാനിക്കുന്നു

New Update

publive-image

ഡല്‍ഹി:രാജ്യം മുഴുവൻ പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹി കൊവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നപ്പോൾ മരണഭീതിയുടെ മുൾമുനയിലായിരുന്ന ജനങ്ങൾക്ക് സമാശ്വാസവും സാന്ത്വനവും നൽകുന്നതിനായിട്ട് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപത സംഘടിപ്പിച്ച തിരുവചനവിരുന്ന് ഇനി ഒരു ദിവസം കൂടി മാത്രം.

Advertisment

മയ് 15 ശനിയാഴ്ച്ച മുതൽ ജൂൺ 6 ഞായറാഴ്ച്ച വരെയുള്ള എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മണിക്ക് നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന തിരുവചനവിരുന്ന് നാളെ ഞായറാഴ്ചയോടെ സമാപിക്കും.

ഇന്ന് ഫാദർ വർഗ്ഗീസ് ഇത്തിതറയും ജൂൺ 6 ഞായറാഴ്ച ബ്രദർ സന്തോഷ് കരുമത്തറയും തിരുവചനവിരുന്ന് നയിക്കും. ഇത് രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ് സ് വഴി തൽസമയ സംപ്രേഷണം ചെയ്യപ്പെടും.

ഫാദർ സേവ്യർഖാൻ വട്ടായിൽ, ഫാദർ ഡൊമിനിക് വാളമനാൽ , ഫാദർ മാത്യു ഇലവുങ്കൽ, ഫാദർ കുര്യൻ കാരിക്കൽ, ഫാദർ ബിനോയ് കരിമരുതുങ്കൽ, ഫാദർ സോജി ഓലിക്കൽ , ജസ്റ്റിസ് കുര്യൻ ജോസഫ് (റിട്ടയേഡ്) എന്നീ പ്രശസ്ത വചന പ്രഘോഷകർ ആണ് മെയ് 15 മുതൽ ഇതു വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ തിരുവചനവിരുന്ന് എന്ന ധ്യാന ശുശ്രൂഷ നയിച്ചത്.

തിരുവചനവിരുന്നിലെ ദൈവ വചന പ്രഘോഷണവും പ്രാർത്ഥന ശുശ്രൂഷയും വിശുദ്ധ ബലിയും മഹാമാരിയുടെ ബുദ്ധിമുട്ടിൽ കഴിയുന്ന അനേകായിരങ്ങൾക്ക് ആശ്വാസവും ഇതിനെ അതിജീവിക്കുവാനുള്ള പ്രചോതനവും നൽകി എന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോയ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

ഈ തിരുവചനവിരുന്ന് ഇതുവരെ നയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ഇനിയുള്ള ദിവസം എല്ലാവരും വചന ശുശ്രൂഷയിൽ പങ്കുകൊണ്ട് ശക്തിപ്പെടാൻ ആഹ്വാനം നൽകുകയും ചെയ്തു.

delhi news
Advertisment