ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ വൈല്‍ഡ് കാര്‍ഡായി അവസാനം വന്ന മത്സരാര്ഥിയാണ് നടി പാര്‍വതിയുടെ സഹോദരന് കൂടിയായ വിനയ് മാധവ്. അമ്ബത് ദിവസം പിന്നിട്ടപ്പോഴാണ് വിനയ് മാധവ് റിയാസ് സലീമിനൊപ്പം വൈല്‍ഡ് കാര്‍ഡായി വീട്ടിലേക്ക് വന്നത്. സിനിമാ മോഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന വ്യക്തി കൂടിയാണ് വിനയ്. ക്രൂയിസ് ലൈനേഴ്സില്‍ ആറ് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്.യുഎസ് ബേസ് കമ്ബനിയായ ഓഷ്യാനയിലാണ് വിനയ് മാധവ് ജോലി ചെയ്തത്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറല്‍ മാനേജറായി. മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.
കൂടാതെ അവതാരകനായിട്ടുണ്ട്. ഷെഫ് എന്ന നിലയില്‍ യുട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്. ഷെഫ് എന്ന നിലയിലാണ് മോഹന്‍ലാല്‍ വിനയ് മാധവനെ പരിചയപ്പെടുത്തിയതും. വീട്ടില്‍ വന്ന ശേഷം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കാനും വിനയ് മാധവിന് സാധിച്ചിരുന്നു. വിവാഹിതനായ വിനയ് മാധവ് വീട്ടിലേക്ക് കയറും മുമ്ബ് തന്നെ തനിക്ക് മത്സരാര്ഥികളില് ഒരാളോട് ക്രഷുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പുറത്തായ മത്സരാര്‍ഥി നിമിഷയോടാണ് അങ്ങനൊരു ക്രഷ് തോന്നിയതെന്നും പിന്നീട് വിനയ് പറഞ്ഞിരുന്നു. ഗെയിമിലൊന്നും ഇതുവരെ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാട്ടും കോമഡിയുമെല്ലാമായി വിനയ് അതിവേഗത്തില്‍ എല്ലാവരോടും ചേര്‍ന്നു.
ആളുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവരും പരസ്പരം കൂടുതല്‍ അടുക്കുകയും എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ തനിക്കുണ്ടായിരുന്ന ഒരു ആത്മാര്‍ഥ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ് മാധവ്. എട്ട് വര്‍ഷത്തോളം ആത്മാര്‍ഥമായൊരു പ്രണയമുണ്ടായിരുന്നുവെന്നും വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് ആ പ്രണയം പിന്നീട് അവസാനിപ്പിക്കേണ്ടി വന്നു എന്നുമാണ് വിനയ് റിയസിനോടും ലക്ഷ്മിപ്രിയയോടും പറയുന്നത്. ‘എനിക്ക് ഒരു കട്ടപ്രേമം ഉണ്ടായിരുന്നു. എട്ട് വര്‍ഷം. മറാഠി പെണ്‍കുട്ടിയായിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് അവള്‍ക്കപ്പുറത്തേക്ക് മറ്റൊരു പെണ്‍കുട്ടിയില്ല.’
‘അത്ര നല്ല സ്വഭാവത്തിന് ഉടമയായിരുന്നു അവള്. പക്ഷെ പിന്നീട് അത് നിര്‍ത്തി. ഭാഷ വേറെയായിരുന്നതിനാല്‍ അമ്മയ്ക്ക് തുടക്കം മുതല്‍ താല്പര്യമില്ലായിരുന്നു. പക്ഷെ ഞാന്‍ നിലനിര്‍ത്തികൊണ്ട് എട്ട് വര്‍ഷം എത്തിച്ചു.”അപ്പോഴാണ് അച്ഛന് അപ്രതീക്ഷിതമായി മരിക്കുന്നത്. അച്ഛന് മരിച്ചപ്പോള്‍ അമ്മ തകര്‍ന്നു. അപ്പോള്‍ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ അമ്മയ്ക്ക് താല്പര്യം ഇല്ലാത്തതിനാല്‍ പരസ്പര ധാരണയില്‍ ഞങ്ങള്‍ പ്രണയം അവസാനിപ്പിക്കുകയായിരുന്നു’ എന്നാണ് വിനയ് തന്റെ പഴയൊരു പ്രണയത്തെ കുറിച്ച് പറഞ്ഞത്.ബിഗ് ബോസിലേക്ക് വരുന്നതിനും കുറച്ച് നാള് മുമ്ബാണ് വിനയ് മാധവ് വിവാഹിതനായത്.
ഒരുപാട് കട ബാധ്യതകളുണ്ടെന്നും വിവാഹ മോതിരം പോലും പണയത്തിലാണെന്നും ബിഗ് ബോസ് ഷോ തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മുമ്ബൊരിക്കല്‍ വിനയ് പറഞ്ഞിരുന്നു. ശാരീരിക ക്ഷമത ഉപയോഗിച്ച് ഗെയിം കളിക്കുന്നതില്‍ വിനയ് പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ സംസാരം കൊണ്ട് നേരിടേണ്ട പതിനൊന്നാം ആഴ്ചയിലെ കോള്‍ സെന്റര്‍ ടാസ്ക്കില് വിനയ് മികച്ച പ്രകടനാണ് കാഴ്ചവെച്ചത്. ബിഗ് ബോസ് കപ്പ് നേടണമെന്ന അതിയായ ആഗ്രഹത്തോടെ വീട്ടിലേക്ക് വന്ന വിനയ് ഇപ്പോള്‍ പക്ഷെ വളരെ തണുത്ത സമീപനമാണ് എല്ലാത്തിനോടും കാണിക്കുന്നത്. റോണ്‍സണിനൊപ്പം കൂടി ചടഞ്ഞ് വീടിന്റെ മൂലകളില്‍ ഇരിക്കുകയാണെന്നും സേഫ് ഗെയിം കളിക്കുകയാണെന്നും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. സേഫ് ഗെയിം കളിക്കുന്നവരോട് താല്പര്യമില്ലെന്ന് പറഞ്ഞ് വന്ന വിനയ് ഇപ്പോള്‍ നോമിനേഷനില്‍ വരാന്‍ പോലും ഭയക്കുകയാണ്.
ചിലരില്‍ ശരീരഭാരം വളരെ പെട്ടന്ന് തന്നെ കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ പലരും അത് ഗൗരവമായി എടുക്കുന്നില്ല. പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഇവയാകാം.. ഉറക്കമില്ലായ്മ : 6 മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടത്. അതുകൊണ്ടാണ് എല്ലാവരും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പറയുന്നത്. ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. ആര്‍ത്തവം : ചില സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് മുമ്പോ ശേഷമോ ശരീരഭാരം വര്‍ധിക്കുന്നതായി കാണാറുണ്ട്. […]
തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്
ആലപ്പുഴ: കായംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായത് അശ്രദ്ധമായി കിടന്ന കേബിൾ. ഇത് ലോക്കൽ ചാനലിന്റെ കേബിൾ ആണെന്ന് വ്യക്തമായിട്ടുണ്ട്. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് കിട്ടിയ മൊഴി. ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു. പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ […]
കൊല്ലം : യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വീണ്ടും വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത […]
കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാന്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമ്മയുടെ ആയുര്‍വ്വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം […]
കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഇന്നുമുതൽ. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക. കഴിഞ്ഞ ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് നിയമപരമല്ലാത്ത മാർഗത്തിലൂടെ കൈമാറിയതിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഇതിനിടെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം: ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുതീര്‍ക്കുമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴായി. ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ് വൈകുന്നതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. കഴിഞ്ഞമാസം 27ന് തിരുവനന്തപുരം നെടുമങ്ങാട് കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തിയ കൃഷിദര്ശൻ പരിപാടിയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ ഉറപ്പിന് ശേഷം ഒരാഴ്ചയായിട്ടും കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടില്ല. സംസ്ഥാനത്താകെ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത് നാലുകോടി 77 ലക്ഷം രൂപ നെടുമങ്ങാട് കാര്‍ഷിക മൊത്ത വിതരണ […]
കൊച്ചി: ‘ജോയ് ഇ-ബൈക്കിന്റെ’ നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു. 1.35 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഓട്ടോ എക്സ്പോ 2023ല്‍ പുറത്തിറക്കിയ വാഹനത്തിന്റെ വിതരണം 2023 മാര്‍ച്ച് മുതല്‍ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അറിയിച്ചു. ഓട്ടോ എക്സ്പോയില്‍ വാഹനം അവതരിപ്പിച്ചത് മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന് ഗുപ്തെ പറഞ്ഞു. 2023 ഏപ്രില്‍ മാസത്തേക്കുള്ള ബുക്കിംഗുകള്‍ ഫെബ്രുവരി 9ന് ആരംഭിക്കുമെന്നും , ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ബുക്കിംഗ് തുക 999 രൂപ ആയി നിലനിര്‍ത്താനും കമ്പനി തീരുമാനിച്ചു.
തുർക്കി: തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കടന്നു. 14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്.രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ […]