ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി: സൈബിയുടെ അറസ്‌റ്റ് തടയാതെ ഹൈക്കോടതി

author-image
Charlie
New Update

publive-image

ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരെയുളള ആരോപണം അതീവ ​ഗുരുതരമെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. കേസിൽ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ആകെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ നേരിട്ടുകൂടെയെന്നും, എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി സെബി ജോസിനോട് ചോദിച്ചു.

Advertisment

സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു. നിലവിൽ അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്യുന്നതല്ലേ ഉചിതമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. അറസ്‌റ്റ് തടയണമെന്ന സൈബിയുടെ ആവശ്യവും കോടതി തളളി. പ്രാഥമികാന്വേഷണ റിപ്പോ‍ർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

Advertisment