സെർവിക്കൽ ക്യാൻസർ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ; ഇതിനായി വാക്സിനേഷൻ നടത്തും; 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ വാക്സിനേഷൻ നൽകും; ആശ വർക്കർമാരും അങ്കണവാടി ജീവനക്കാരും  ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകും

New Update
budjet2024

ഡല്‍ഹി: സെർവിക്കൽ ക്യാൻസർ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി വാക്സിനേഷൻ നടത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കും. മിഷൻ ഇന്ദ്രധനുഷിൽ വാക്സിനേഷൻ വർധിപ്പിക്കും. പുതിയ മെഡിക്കൽ കോളേജുകൾ തുറക്കും.

Advertisment

ഇതിനായി കമ്മിറ്റി രൂപീകരിക്കും. 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ വാക്സിനേഷൻ നൽകും. വിളകളിൽ നാനോ ഡിഎപി ഉപയോഗിക്കും. ക്ഷീരവികസന രംഗത്ത് നല്ല പ്രവർത്തനങ്ങൾ നടത്തും.

ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ ഞങ്ങൾ വികസനത്തിന് ഒരു പുതിയ നിർവചനം സൃഷ്ടിക്കും. ആശ വർക്കർമാരും അങ്കണവാടി ജീവനക്കാരും  ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും.

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി സീതാരാമൻ പ്രഖ്യാപിച്ചു.

രാജ്യത്തിന്റ് സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുതാര്യമായ ഭരണത്തിലാണ് സർക്കാരിന്റെ ശ്രദ്ധ. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിൽ രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

 2024ൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. അടുത്ത അഞ്ച് വർഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സാമ്പത്തിക വളർച്ചയുണ്ട്.  ഇന്ത്യയ്ക്ക് മാക്രോ ഇക്കണോമിക് സ്ഥിരതയുണ്ടെന്നും നിക്ഷേപങ്ങൾ ശക്തമാണെന്നും സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഒരു കോടി ഗ്രാമീണ സ്ത്രീകളെ ലഖ്പതി ദീദിയാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ശമ്പളം രണ്ട് കോടിയിൽ നിന്ന് മൂന്ന് കോടിയായി ഉയർത്തും. 9 കോടി സ്ത്രീകളുടെ ജീവിതത്തിൽ മാറ്റമുണ്ടായി. ലഖ്പതി ദീദിയിൽ നിന്നാണ് സ്വാശ്രയത്വം ഉണ്ടായത്. അങ്കണവാടി പരിപാടികൾ വേഗത്തിലാക്കും. ഇതുവരെ ഒരു കോടി സ്ത്രീകളെ ലഖ്പതി ദീദിയാക്കി. 

Advertisment