വിവിധ ഇനങ്ങളില്‍ വീട്ടാനുള്ള കുടിശിക 47,000 കോടി, ശമ്പള, പെന്‍ഷന്‍ കുടിശിക 6,790 കോടി, ക്ഷാമബത്ത കുടിശിക 12,696 കോടി, പദ്ധതിച്ചെലവുകള്‍ക്കായി കരുതേണ്ടത് 19,000 കോടിയോളം; സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളികള്‍

കേരളത്തിന് ഇനി കടമെടുക്കാന്‍ ആകെ ശേഷിക്കുന്നത് 1,000 കോടിയോളം രൂപ മാത്രമാണ്.

New Update
5677777

2024-25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയെന്ന ദൗത്യം. സര്‍ക്കാര്‍ വിവിധ ഇനങ്ങളിലായി വീട്ടാനുള്ള കുടിശിക മാത്രം നിലവില്‍ 47,000 കോടി രൂപയ്ക്കടുത്തായി. ഇതില്‍ 6,790 കോടി രൂപ ശമ്പള, പെന്‍ഷന്‍ കുടിശികയാണ്. 12,696 കോടി രൂപ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കുടിശിക.

Advertisment

നെല്ല് സംഭരിച്ച വകയില്‍ 673 കോടി രൂപ വീട്ടാനുണ്ട്. 3,600 കോടി രൂപയാണ് ക്ഷേമപെന്‍ഷന്‍ കുടിശിക. പദ്ധതിച്ചെലവുകള്‍ക്കായി കരുതേണ്ടത് 19,000 കോടിയോളം രൂപയുമാണ്. 

ഈ മാസാദ്യം 800 കോടി രൂപ കേരളം കടമെടുത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം (2023-24) അവസാനിക്കാന്‍ രണ്ടുമാസം കൂടി ബാക്കിനില്‍ക്കേ, കേരളത്തിന് ഇനി കടമെടുക്കാന്‍ ആകെ ശേഷിക്കുന്നത് 1,000 കോടിയോളം രൂപ മാത്രമാണ്.

ട്രഷറി നീക്കിയിരിപ്പില്‍ നിന്ന് 4,000 കോടി രൂപ കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനും കഴിഞ്ഞദിവസം കേന്ദ്രം തടസമായെന്നാണ് റിപ്പോര്‍ട്ട്.