പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും; ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും; സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും; സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

New Update
knnfeb59

തിരുവനന്തപുരം: മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നൽകാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലമാണ്. ക്ഷേമ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അനുവദിക്കുന്നില്ല. കൃത്യമായി തുക നൽകാതെ ബുദ്ധിമുട്ടിക്കുകയാണ്.

Advertisment

അടുത്ത വർഷം സമയബന്ധിതമായി ക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നൽകാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. ക്ഷേമ പെൻഷനിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പങ്കാളിത്ത  പെൻഷൻ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. 

വനിതാ വികസന കോർപ്പറേഷന് 17.6 കോടി അനുവദിച്ചു. വിജിലൻസിന് 5 കോടി. പൊലീസിലെ ആധുനീകരണത്തിന് തുക വകയിരുത്തി. ജയിൽ വകുപ്പിന്  14.5 കോടി. ഹൈക്കോടതികളും കീഴ് കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടി.

എക്സൈസ് വകുപ്പിൻറെ ആധുനിക വത്കരണത്തിന് 9.2 കോടി. ചരക്ക് സേവന നികുതി-അടിസ്ഥാന സൗകര്യങ്ങൾ വിവര സാങ്കേതികവിദ്യകളുടെ സഹായത്തോട മെച്ചപ്പെടുത്തുന്നു. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും. 

നവകേരള പദ്ധതിക്കായി 9.2 കോടി. നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി. വൈദ്യുതി നിരക്ക് കൂടും. കോടതി ഫീസുകളിൽ പരിഷ്കരണം.

Advertisment