പ്രതിരോധത്തിന് റെക്കോർഡ് കരുത്ത്; ബജറ്റ് വിഹിതത്തിൽ 7.85 ലക്ഷം കോടിയുടെ വൻ വർദ്ധനവ്. 'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ സൈനിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നു

'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കും.

New Update
Untitled

ഡല്‍ഹി: അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന തുക വകയിരുത്തി 2026-ലെ കേന്ദ്ര ബജറ്റ്.

Advertisment

മൊത്തം 7.85 ലക്ഷം കോടി രൂപയാണ് ഇത്തവണ പ്രതിരോധ മന്ത്രാലയത്തിനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 11 ശതമാനമാണ്.


സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപ മാറ്റിവെച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 21.84 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്.


യുദ്ധവിമാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കുമായി 63,733 കോടി രൂപ അനുവദിച്ചു. റഫാല്‍ വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിനുള്ള കരാറുകള്‍ക്ക് ഇത് വേഗത പകരും.

സൈന്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ധനം, അറ്റകുറ്റപ്പണികള്‍, ശമ്പളം എന്നിവയ്ക്കുമായി മാറ്റിവെക്കുന്ന റവന്യൂ വിഹിതത്തിലും 17.24 ശതമാനം വര്‍ദ്ധനവുണ്ട്. പ്രതിരോധ പെന്‍ഷനുകള്‍ക്കായി 1.71 ലക്ഷം കോടി രൂപ വകയിരുത്തി.

'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ സൈനിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നു


1971-ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാനുമായി നടന്ന ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലായ 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടതിനേക്കാള്‍ വലിയ തുകയാണ് സര്‍ക്കാര്‍ അനുവദിച്ചത്.


'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കും.

വിമാന ഭാഗങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇത് ഇന്ത്യയെ ഒരു ആഗോള പ്രതിരോധ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാന്‍ സഹായിക്കും.

Advertisment