ഫിനാന്‍ഷ്യല്‍ ഇമ്യൂണിറ്റി സ്റ്റഡിയുമായി എസ്ബിഐ ലൈഫ്

New Update
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് 20,624 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി:  സാമ്പത്തിക പ്രതിരോധത്തിനായി ഇന്‍ഷൂറന്‍സ് അനിവാര്യമെന്ന് ഇന്ത്യയിലെ ഇന്‍ഷൂര്‍ ചെയ്യാത്ത 71 ശതമാനം പേരും കരുതുന്നതായി എസ്ബിഐ ലൈഫ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.  ഇതിനു പുറമെ ഇന്‍ഷൂറന്‍സ് ഉള്ള 83 ശതമാനം പേരും തങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഇന്‍ഷൂറന്‍സ് അനിവാര്യമാണെന്നു വിശ്വസിക്കുന്നു. എസ്ബിലൈ ലൈഫിന്റെ ഫിനാന്‍ഷ്യല്‍ ഇമ്യൂണിറ്റി സ്റ്റഡി 3.0 ആണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisment

ഉപഭോക്താക്കളുടെ മുഖ്യ  ആശങ്കകള്‍ മെഡിക്കല്‍ ചെലവുകളില്‍ നിന്ന് ഉയരുന്ന ജീവിത ചെലവിനെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും ആയി മാറിയിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതില്‍ ഇന്‍ഷൂറന്‍സ് മുഖ്യമാണെന്ന് 80 ശതമാനം ഉപഭോക്താക്കളും കരുതുമ്പോഴും 94 ശതമാനം പേര്‍ക്കും ഇന്‍ഷൂറന്‍സ് ഇല്ല എന്നതോ ആവശ്യമായ പരിരക്ഷ ഇല്ല എന്നതോ ആയ സ്ഥിതിയാണ്.  37 ശതമാനം പേര്‍ സാമ്പത്തിക സുരക്ഷയെ വിവിധ വരുമാന സ്രോതസുകള്‍ ഉള്ളതുമായി തുലനം ചെയ്യുന്നു.

41 ശതമാനം പേര്‍ രണ്ടാമത്തെ വരുമാനം സാമ്പത്തിക സുരക്ഷയെ ശക്തമാക്കും എന്നും കരുതുന്നു. 52 ശതമാനത്തോളം ഇന്ത്യന്‍ കുടുംബങ്ങളും ആസ്തി വകയിരുത്തല്‍ വഴി സാമ്പത്തിക സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 80 ശതമാനത്തോളം ഉപഭോക്താക്കള്‍ തൊഴില്‍ ദാതാവ് നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസികളെ മാത്രമാണ് ആശ്രയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് തങ്ങളുടെ സമഗ്ര ഉപഭോക്തൃ പഠനത്തിന്റെ മൂന്നാം പതിപ്പിന്റെ വിവരങ്ങള്‍ പുറത്തു വിട്ടുകൊണ്ടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സാമ്പത്തിക സുരക്ഷയെ കുറിച്ചുള്ള പഠനത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ സംഘടിപ്പിച്ചത്.  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചിന്താഗതിയെ കുറിച്ചുള്ള ആഴത്തിലെ അറിവുകള്‍, സാമ്പത്തിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഉടനീളമായി 41 പട്ടണങ്ങളില്‍ അയ്യായിരത്തോളം പേരില്‍ നിന്നാണ്  പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 68 ശതമാനത്തോളെ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഷൂറന്‍സ് ഉണ്ടെന്നു വിശ്വസിക്കുമ്പോഴും വെറും ആറു ശതമാനം പേര്‍ക്കു മാത്രമാണ് പര്യാപ്തമായ പരിരക്ഷകളുള്ളതെന്ന വസ്തുതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍ക്കും ഉപയോഗിക്കാവുന്ന ഫിനാന്‍ഷ്യല്‍ ഇമ്യൂണിറ്റി കാല്‍ക്കുലേറ്ററും എസ്ബിഐ ലൈഫ് പുറത്തിറക്കിയിട്ടുണ്ട്.

Advertisment