റിക്കാർഡ് തകർത്ത് കുതിപ്പ് തുടർന്ന് സ്വർണം: എല്ലാവരെയും ഞെട്ടിച്ച്  പവന് 1,08,000 രൂപ

ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,500 രൂപയിലും പവന് 1,08,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

New Update
gold price

 
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ‌ തകർത്തു മുന്നേറുന്ന സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 

Advertisment

ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,500 രൂപയിലും പവന് 1,08,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,640 രൂപയുമായി. ഒമ്പതു കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,575 രൂപയിലാണ് വില്പന നടക്കുന്നത്.

കുതിപ്പിന്‍റെ പാതയിലുള്ള സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചിരുന്നു. ജനുവരി 14ന് രേഖപ്പെടുത്തിയ പവന് 1,05,600 രൂപയെന്ന റിക്കാർഡാണ് തിങ്കളാഴ്ച മറികടന്നത്. 

14ന് കുതിപ്പിന് ശേഷം 15ന് രാവിലെ പവന് 600 രൂപ കുറഞ്ഞെങ്കിലും ഉച്ചകഴിഞ്ഞ് 320 രൂപ കൂടുകയാണുണ്ടായത്.

16ന് 160 രൂപ താഴേക്ക് പോയിരുന്നു. തുടർന്ന് 17ന് തിരിച്ചുകയറിയ സ്വർണവില പവന് 280 രൂപ വർധിക്കുകയായിരുന്നു.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുതിപ്പും കിതപ്പുമായി മുന്നോട്ടുപോയത്.

2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.

Advertisment